റാന്നി : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജ വിളക്കുകളിൽ കാട് പടരുന്നു. പാർക്കിംഗ് ഗ്രൗണ്ടിലും അമിനിറ്റി സെന്ററിന്റെ മുറ്റത്തും പാർക്കിലും വെള്ളച്ചാട്ടത്തിന് സമീപത്തും വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിളക്കുകളും പ്രകാശം ചൊരിയുന്നുണ്ടെങ്കിലും മൂന്നെണ്ണം കാടുമൂടിയ നിലയിലാണ്. കോണിപ്പാറയുടെ സമീപം താഴേക്കിറങ്ങാൻ സ്ഥാപിച്ച റാമ്പുകളുടെ സമീപത്തെ രണ്ടുവിളക്കുകൾ പൂർണ്ണമായും കാടിനുള്ളിലാണിപ്പോൾ. സൗരോർജ്ജ പാനലുകൾ കാടുമൂടിയാൽ ബാറ്ററി ചാർജ്ജാവാതെ വരും. ഇതോടെ വിളക്ക് തകരാറിലാകും.
കാടുകൾ അടിയന്തരമായി വെട്ടിനീക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചരികളുടെയും ആവശ്യം. അപകടസാദ്ധ്യതകൂടിയ മേഖലയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംരക്ഷിക്കുന്നതിലും അധികൃതർ വീഴ്ച വരുത്തുന്നുവെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |