പത്തനംതിട്ട : എം.ജി സർവകലാശാല യുവജനോത്സവം വേക് അപ് കോൾ 2022 ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കും. കലോത്സവത്തിന്റെ പേരിടിൽ ചടങ്ങ് പത്തനംതിട്ട പ്രസ് ക്ലബിൽ നടന്നു. ജില്ലാ ആസ്ഥാനത്തെ എഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പ്രധാനവേദി കാതോലിക്കേറ്റ് കോളേജാണ്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 300 കോളേജുകളിൽ നിന്നായി പതിനായിരത്തിൽപരം പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും. കലോത്സവത്തോടനുബന്ധിച്ച് കേരളീയ പൈതൃകം വിളിച്ചോതുന്ന സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടാകും. എപ്രിൽ ഒന്നിന് വൈകിട്ട് 5 ന് ഉദ്ഘാടനം നടക്കും. രാവുംപകലും മത്സരങ്ങൾ നടക്കും. കാതോലിക്കേറ്റ് കോളജ്, റോയൽ ഓഡിറ്റോറിയം, സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി മത്സരങ്ങൾ നടക്കും.
കലോത്സവത്തിന്റെ ലോഗോ പ്രകാശനം നാളെ ഉച്ചയ്ക്ക് രണ്ടിന് കാതോലിക്കേറ്റ് കോളേജിൽ നടൻ ഗിന്നസ് പക്രു നിർവഹിക്കും. മന്ത്രി വീണാജോർജ് ചെയർപേഴ്‌സണും പി. എസ്. സി അംഗം റോഷൻ റോയ് മാത്യു വർക്കിംഗ് ചെയർമാനും ശരത്ത് ശരിധരൻ ജനറൽ കൺവീനറുമായ 1001 അംഗ ജനറൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. കൂടാതെ 201 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. കലോത്സവത്തിന്റെ പേരിടിൽ ചടങ്ങ് പത്തനംതിട്ട പ്രസ് ക്ലബിൽ പ്രൊ.വി.സി ഡോ.സി.ടി .അരവിന്ദ്കുമാർ നിർവഹിച്ചു.
കൺവീനർ റോഷൻ റോയ് മാത്യു, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫീലിപ്പോസ് ഉമ്മൻ, നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ, ജനറൽ സെക്രട്ടറി പി. എസ്.വിപിൻ, സംഘാടകസമിതി ചെയർമാൻ ശരത്ത് ശശിധരൻ , പ്രൊഫ. ബിജു പുഷ്പൻ, അമൽ എബ്രഹാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |