ഇലന്തൂർ : മകംനാൾ കുന്നിലമ്മയുടെ തിരുവുത്സവദിനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ദിനമാണിന്ന്. ആയിരങ്ങൾ പൊങ്കാലയിടുന്ന ദിനം. രാവിലെ ഒൻപതിന് സിനിമാതാരം ശബരി ബോസ് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. മേൽശാന്തി നാരായണമംഗലത്തില്ലം ഹരികൃഷ്ണൻ പോറ്റി അഗ്നി പകരും. പടേനി ഉത്സവത്തിന്റെ ആറാം ദിനമായ ഇന്ന് പരിയാരം കരയുടെ ആഭിമുഖ്യത്തിലാണ് കോലങ്ങൾ എതിരേൽക്കുന്നത്. പരിയാരം ധന്വന്തരി ക്ഷേത്രത്തിൽ നിന്ന് ചൂട്ടുകറ്റയുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ കോലങ്ങൾ എഴുന്നെള്ളും. ഇന്നലെ കിഴക്ക് കരയിൽ നിന്ന് വന്ന കൂട്ടക്കോലങ്ങളെ താലപ്പൊലിയുടേയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ ചൂട്ട് വെളിച്ചത്തിൽ എതിരേൽക്കുകയുണ്ടായി. പടയണിയിലെ പഞ്ചകോലങ്ങൾ തുള്ളിമറഞ്ഞതിന് ശേഷമാണ് ശിക്ഷയുടെ ദേവതയായ യക്ഷിക്കോലങ്ങൾ എത്തിയത്. ഗണപതിയും പടിവട്ടത്തിന് ശേഷം താളംമുറുകി രൗദ്രതയിലേക്ക് കടന്നപ്പോൾ ആർപ്പുവിളികളും കുരവയുമായി കരക്കാർ ദേവതയെ സ്തുതിച്ചു. ഇന്ന് കൂട്ടക്കോലങ്ങളെ കൂടാതെ കളത്തിൽ എത്തുന്ന എരിനാഗയക്ഷിക്കോലങ്ങൾ നാഗങ്ങളുടെ ചലനവുമായി കാൽചിലമ്പും കുരുത്തോല പാവാടയും നെഞ്ചുമാലയുമണിഞ്ഞ് അടന്തതാളത്തിൽ തുള്ളുിത്തുടങ്ങും. നാളെ സംഹാരരുദ്ര യായ നിണഭൈരവി കളത്തിൽ എത്തും.
ഇലന്തൂരിൽ ഇന്ന്
രാവിലെ 7 ന് കുങ്കുമാഭഷേകം
9ന് മകം പൊങ്കാല
രാത്രി 8 ന് ഗാനമേള, സാരംഗ് പത്തനംതിട്ട
11ന് പടയണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |