പത്തനംതിട്ട : 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സംയുക്ത സമരസമിതി ഭരാവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മാസം നീണ്ട പ്രചാരണമാണ് ജില്ലയിൽ നടത്തിയത്. കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനമെടുത്തിട്ടുള്ള തൊഴിൽ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനും സ്വകാര്യവത്കരിക്കാനുമുളള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിച്ച് നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലാ ആസ്ഥാനത്തും മുനിസിപ്പൽ, പഞ്ചായത്ത് പ്രദേശങ്ങളിലും ഒന്നിലധികം സമരകേന്ദ്രങ്ങൾ പണിമുടക്ക് ദിവസങ്ങളിൽ ഉണ്ടാകും. തൊഴിലാളികൾ പന്തലിട്ട് മുഴുവൻ സമയവും സമരകേന്ദ്രങ്ങളിൽ ചെലവഴിക്കും. കലാപരിപാടികൾ സംഘടിപ്പിക്കും. കട അടച്ചും തൊഴിൽ ബഹിഷ്‌കരിച്ചും യാത്ര ഒഴിവാക്കിയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും എല്ലാവിഭാഗം ജനങ്ങളും പണിമുടക്കുമായി സഹകരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു ഇരുചക്ര വാഹനങ്ങളിൽ യാത ചെയ്യുന്നതും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ ജില്ലാ ചെയർമാൻ ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, കൺവീനർ കെ.സി.രാജഗോപാൽ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ.അജയകുമാർ, എെ.എൻ.ടി.യു.സി നേതാവ് പി.കെ ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമായതിനാൽ ഫെറ്റോ സംഘടനകൾ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് മനോജ് ബി. നായരും സെക്രട്ടറി എസ്.ഗിരീഷും അറിയിച്ചു. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ പി.എഫ്.ആർ.ഡി.എ ബിൽ തടസമല്ലെന്ന പുന:പരിശോധനാ സമിതി നൽകിയ റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷമായി പൂഴ്ത്തിവച്ചിട്ടാണ് കേന്ദ്രവിരുദ്ധ സമരം നടത്തുന്നത്. കേരളത്തിൽ എല്ലാ വകുപ്പിലും സ്വന്തക്കാരെ വ്യാപകമായി തിരുകിക്കയറ്റി താത്കാലിക കരാർ നിയമനം കൊവിഡ് മഹാമാരിയുടെ ദുരിതപൂർണമായ സാഹചര്യത്തിൽ നിന്ന് സാമ്പത്തികരംഗവും വിപണിയും കരകയറാനുള്ള ശ്രമങ്ങൾക്കിടെ നടത്തുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്കിൽ കേരള എൻ.ജി.ഒ.സംഘ് പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് ജില്ലാ സെക്രട്ടറി ജി. അനീഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |