SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.48 AM IST

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 10627 വിദ്യാർത്ഥികൾ

ss

പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് തുടങ്ങും . ഏപ്രിൽ 29 വരെയാണ് പരീക്ഷ നടക്കുന്നത്. ജില്ലയിൽ 10627 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 6848 കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 3779 കുട്ടികളും ഉൾപ്പെടുന്നു. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി 166 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 3519 ആൺകുട്ടികളും 3329 പെൺകുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 2040 ആൺകുട്ടികളും 1739 പെൺകുട്ടികളും പരീക്ഷ എഴുതുന്നു. ഗവൺമെന്റ് സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 1331, തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 278 ഉൾപ്പെടെ 1609 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എയ്ഡഡ് വിഭാഗത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 5131 തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3471 ഉൾപ്പെടെ 8602 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് പത്തനംതിട്ട എം.ടി.എച്ച്.എസ്.എസിലാണ്. 282 കുട്ടികളാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് ഇലന്തൂർ ജി.എച്ച്.എസ്.എസിലാണ്. നാല് കുട്ടികൾ മാത്രം. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. 326 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടിവിടെ. മൂന്ന് കുട്ടികളുള്ള പുറമറ്റം ജി.എച്ച്.എസ്.എസിലും ചാത്തങ്കേരി എസ്.എൻഡി.പി സ്‌കൂളിലുമാണ് കുറവ് .
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 104 കേന്ദ്രങ്ങളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 62 കേന്ദ്രങ്ങളും ഉൾപ്പെടെ ജില്ലയിൽ ആകെ 166 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഓൺലൈനിലും ഓഫ് ലൈനിലുമായി പഠനം മാറിമറിഞ്ഞ വിദ്യാർത്ഥികൾ വളരെ പ്രതീക്ഷയുമായാണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.