പത്തനംതിട്ട : യുവത്വത്തിന്റെ നിറങ്ങളാൽ ജില്ലയുടെ മനസിൽ ചിത്രമെഴുതാൻ കൂടുതൽ കോളേജുകളിൽ നിന്ന് മത്സരാർത്ഥികൾ എത്തിത്തുടങ്ങി. കലാകേരളത്തിന്റെ പ്രതീക്ഷകളാകാൻ പത്തനംതിട്ടയിൽ എത്തുന്നത് എം.ജി സർവകലാശാലയുടെ കീഴിലുള്ള ഇരുനൂറ്റി അൻപതോളം കോളേജുകളിലെ വിദ്യാർത്ഥികളാണ്. ഭൂരിഭാഗം മത്സരങ്ങളും ഇന്ന് മുതലാണ് ആരംഭിക്കുന്നത്. അതിനാൽ മിക്ക കോളേജുകളും ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് ജില്ലയിൽ എത്തുന്നത്. വിവിധ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ നടക്കുന്നത്.
വിവിധ കോളേജുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥി സംഘങ്ങളെ താമസസൗകര്യം വലയ്ക്കുന്നുണ്ട്. നഗരത്തിലെ പ്രധാന ലോഡ്ജുകളും ഹോട്ടൽ മുറികളുമെല്ലാം ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് പൂർത്തിയാക്കി. എറണാകുളത്തെ ചില കോളേജുകൾ തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ഇന്നലെ ഹോട്ടൽ മുറികൾ ബുക്ക് ചെയ്തത്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാതോലിക്കേറ്റ് കോളേജിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പര്യാപ്തമല്ല. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് നിശബ്ദതയിലേക്കും ഹരിത ഭംഗിയിലേക്കും ആഴ്ന്നിറങ്ങുന്ന അനുഭവമാണ് മറ്റ് കോളേജുകളിൽ നിന്ന് പത്തനംതിട്ടയിൽ എത്തുന്ന മത്സരാർത്ഥികൾക്ക് ജില്ലാ ആസ്ഥാനം സമ്മാനിക്കുന്നത്. മിക്കവരും ചുട്ടിപ്പാറയുമൊക്ക സന്ദർശിച്ചാണ് മടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |