SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.43 PM IST

വാചാലം മൂകാഭിനയം

mym

പത്തനംതിട്ട : നാലാംദിനത്തിൽ പ്രധാനവേദി കളർഫുൾ ആക്കി മൂകാഭിനയ മത്സരം. നിറഞ്ഞ സദസിൽ സമകാലിക സംഭവങ്ങളുമായി കയ്യടി നേടിയാണ് മൈം മത്സരം അവസാനിച്ചത്. എങ്കിലും ആവർത്തന വിരസത കാണികൾക്ക് മുഷിപ്പ് ഉണ്ടാക്കി. എക്കാലത്തെയും സൂപ്പ‌ർഹിറ്റ് മലയാള ചിത്രം ചെമ്മീൻ, ട്രാൻസ്ജൻഡർ കമ്യൂണിറ്റിയുടെ പ്രശ്നങ്ങൾ, സ്വവർഗ അനുരാഗം, മൊബൈൽ ഫോണിന്റെ ദുരുപയോഗം, പ്രണയച്ചതി, ഗോവധം തുടങ്ങി നിരവധി വിഷയങ്ങൾ അരങ്ങേറി. വിവിധ കോളേജുകളിൽ നിന്ന് 50 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മൂകാഭിനയം പത്തരയ്ക്ക് ശേഷം ആണ് തുടങ്ങിയത്. രജിസ്‌ട്രേഷൻ നടപടികൾ വൈകിയതാണ് വൈകാൻ കാരണം. ആലുവ ഭരത് മാതാ ലാ കോളേജിലെ വിദ്യാർത്ഥികൾ ആയിരുന്നു ആദ്യ മൂകാഭിനയം കാഴ്ച വെച്ചത്. എന്നാൽ ഇടക്ക് സൗണ്ട് സിസ്റ്റം തകരാറിലായത് മത്സരാർത്ഥികളെ ആശയകുഴപ്പത്തിലാക്കി. പിന്നീട് വീണ്ടും ഈ ടീമിന് അവസരം നൽകുകയായിരുന്നു. മത്സരത്തിനു ശേഷം കോളേജിലെ വിദ്യാർത്ഥിയായ ജാസിൻ വേദിയിൽ തലകറങ്ങി വീണു.

വാളയാർ പെൺകുട്ടികളും മൂകാഭിനയത്തിൽ

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആസ്പദമാക്കിയാണ് തേവര എസ്.എച്ച് കോളേജ് ഇത്തവണ മൂകാഭിനയവുമായി വേദിയിൽ എത്തിയത്. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധിക്കുന്ന ഏറ്റവും നല്ല ഉപാധിയാണ് കല. ഒന്നര ആഴ്ചകൊണ്ടാണ് വിഷയം കണ്ടെത്തി പരിശീലിച്ചത്. സമൂഹത്തെ ബോധവാന്മാരാക്കുക എന്നതാണ് ഉദ്ദേശിച്ചതെന്ന് കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി നിവിൽ കെ. ബെന്നി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA, MGU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.