പത്തനംതിട്ട : സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളിലേക്ക് വിരൽചൂണ്ടി കഥാപ്രസംഗവേദി. ഗ്രീക്ക് ക്‌ളാസിക്കിലെ ഈഡിപ്പസ് രാജാവിന്റെ കഥയും കണ്ണകിയുടെ പ്രണയവും പുരാണകഥകളും ആദിവാസി മധുവിന്റെ മരണവും പ്രമേയങ്ങളായി. കഥപറച്ചിലിലൂടെ കാണികളെ കഥയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ ചുരുക്കം ചിലർക്ക് മാത്രമേ കഴിഞ്ഞുള്ളു. പലരുടെയും പാട്ടുകൾ മനോഹരമായപ്പോൾ കഥപറച്ചിലിൽ വേണ്ട നിലവാരം പുലർത്താൻ കഴിഞ്ഞില്ല. മലയാള കവിത്രയത്തിലെ മഹാകവിയുടെ കവിതകളിലെ ശകലങ്ങളും ശ്രീബുദ്ധന്റെ സൂക്തങ്ങളും ഉദ്ധരിച്ചു കൊണ്ടാണ് പലരും കഥപറഞ്ഞു തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |