SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.57 PM IST

കോഴിത്തീറ്റ വിലയിൽ വൻ വർദ്ധന, ഫാമുകൾക്ക് പൂട്ടുവീഴുന്നു

chicken

പ്രമാടം : കോഴിത്തീറ്റയുടെ വില യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നതോടെ ചെറുകിട കോഴി ഫാമുകൾ കൂട്ടത്തോടെ പൂട്ടിക്കെട്ടുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർദ്ധിച്ചതോടെ 1600 ഓളം ഫാമുകൾക്കാണ് പൂട്ടുവീണത്. ജില്ലയിൽ 4000 കോഴി ഫാമുകൾ ഉണ്ടെന്നാണ് കണക്ക്. ഒരു ചാക്ക് തീറ്റയ്ക്ക് 1300ൽ നിന്ന് 2550 രൂപ വരെ വില വർദ്ധിച്ചു. ചെറുകിട കച്ചവടക്കാർ ചില്ലറയായി 33 മുതൽ 35 രൂപവരെയാണ് ഒരു കിലോ തീറ്റയ്ക്ക് ഈടാക്കുന്നത്.

വരുംദിവസങ്ങളിൽ വീണ്ടും വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വിരിയിച്ചെടുക്കാനുള്ള

മുട്ട, കോഴിക്കുഞ്ഞ് എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. 16 - 20 രൂപയുണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 35 - 40 രൂപ നൽകണം.

കണ്ണീരോടെ കോഴി കർഷകർ

ഗതാഗതച്ചെലവ്, ചില്ലറ കച്ചവടക്കാരുടെ ലാഭ വിഹിതം, അവശിഷ്ടങ്ങൾ നീക്കം

ചെയ്യുന്നതിന് നൽകുന്ന തുക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്ക് എന്നിങ്ങനെ നിരവധി ചെലവുകളുടെ കണക്കാണ് കർഷകരുടെ മുന്നിലുള്ളത്. കോഴിക്ക് വിവിധ സമയങ്ങളിൽ നൽകുന്ന എല്ലാ തീറ്റകൾക്കും ദിവസേന വില കുതിച്ചുയരുകയാണ്. തീറ്റയ്ക്ക് വില കുറഞ്ഞില്ലെങ്കിൽ കൂടുതൽ ഫാമുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് കർഷകർ പറയുന്നു. കോഴിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ ചോളം, സോയാബീൻ എന്നിവയുടെ വില കൂടിയതും വൻകിട കോഴി ലോബികളുടെ കൊള്ള ഇടപാടുകളുമാണ് സാധാരണ കർഷകരെ ദുരിതത്തിലാക്കുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തീറ്റയാണ് ജില്ലയിലെ ഭൂരിഭാഗം കർഷകരും ഉപയോഗിക്കുന്നത്.

തമിഴ്നാട് ലോബി

ജില്ലയിലെ ഭൂരിഭാഗം ഫാമുകളുടെയും നിയന്ത്രണം തമിഴ്നാട് ലോബികളുടെ കൈകളിലാണ്. കോഴിക്കുഞ്ഞുങ്ങളുടെ പരിചരണം കഴിഞ്ഞ് അതാത് ഏജൻസികൾക്ക് കൈമാറുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കർഷകർ പറയുന്നു. വലിയ പ്രതിസന്ധികൾക്ക് ഒടുവിലാണ് കർഷകർ കോഴികളെ വളർത്തിയെടുക്കുന്നത്. എന്നാൽ കഷ്ടപ്പാടിനൊപ്പം സാമ്പത്തികനഷ്ടം കൂടി സംഭവിച്ചതോടെയാണ് ഭൂരിഭാഗം ഫാമുകളും അടച്ചത്. വിപണി വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാലും ഫാമുകളിലെ വില നിശ്ചയിക്കുന്നത് ഈ ലോബികളാണ്. 95 രൂപ വരെ ഒരു കോഴിക്ക് ചെലവ് വരുമ്പോൾ വൻകിട ഏജൻസികൾ എത്തി ഇതിലും താഴ്ന്ന വിലയ്ക്കാണ് കോഴികളെ വാങ്ങുന്നത്. ഈ ഏജൻസികൾ വിപണിയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യും.

സർക്കാർ സഹായം വേണം

പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം. പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറുകിട കർഷകരെയാണ്. സർക്കാർ സബ്സിഡി ലഭ്യമാക്കണം.

കോഴി ഫാം ഉടമകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.