കോന്നി: കൂടൽ രാജഗിരി അതിരുങ്കൽ റോഡിലെ ഇരുതോട് പാലത്തിന്റെ പണികൾ പൂർത്തിയായി.ബ്രിട്ടീഷ് ഭരണകാലത്ത് 1944 ൽ നിർമ്മിച്ച പാലത്തിന്റെ കൈവരികൾ തകർന്ന് അപകട ഭീഷണിയിലായതിനെ തുടർന്ന് റോഡ് വികസനത്തിന്റെ ഭാഗമായാണ് പാലം പുനർ നിർമ്മിച്ചത്. പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി.കലഞ്ഞൂർ പഞ്ചായത്തിലെ 11-ാംവാർഡിലെ പാലം കൂടൽ,പുന്നമൂട്,രാജഗിരി,പാടം,നിരത്തുപാറ,അതിരുങ്കൽ, മാങ്കോട് മേഖലകളിലെ ജനങ്ങൾ പതിവായി ഉപയോഗിക്കുന്നതാണ്. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോഡ് 2003 ലാണ് പി.ഡബ്ല്യു.ഡി.ഏറ്റെടുത്തത്. അതിന് മുൻപ് വരെ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് എ.വി.ടി.കമ്പനിയായിരുന്നു.കെ.എസ്. ആർ.ടി.സി ഉൾപ്പെ
പ്പെടെ അഞ്ച് ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നെങ്കിലും പാലം അപകടാവസ്ഥയിലായതോടെ ഇവയെല്ലാം നിറുത്തിരുന്നു. 2017ൽ പാലം പണിക്ക് ടെൻഡറായിരുന്നു.ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാതെ വന്നതിനെ തുടർന്ന് പണികൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മുറിഞ്ഞകൽ- അതിരുങ്കൽ -പുന്നമൂട് - രാജഗിരി റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി രൂപ അനുവദിക്കുകയായിരുന്നു . 14.53 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് നവീകരിക്കുന്നത്. ചെറിയ പാലങ്ങൾ പുനർനിർമ്മിക്കുക, സംരക്ഷണഭിത്തി നിർമ്മിക്കുക, ട്രാഫിക് സേഫ്ടി വർക്ക് നടത്തുക തുടങ്ങിയവ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു മുന്നോടിയായി കരയ്‌ക്കക്കുഴി, ഇരുതോട് പാലങ്ങളും പുനർനിർമ്മിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. കലഞ്ഞൂർ പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും വികസനത്തിൽ വളരെയധികം പ്രാധാന്യമുള്ള റോഡിലെ പാലമാണിത്. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിൽ താമസിക്കുന്നവർക്ക് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിവഴി വേഗത്തിൽ കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്താൻ കഴിയും. ഇളമണ്ണൂർ - പാടം റോഡിലേക്കും ഈ റോഡുവഴി എത്തിച്ചേരാൻ കഴിയും.
- പാലം പണിക്ക് ടെൻഡറായത് 2017ൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |