പത്തനംതിട്ട : നർമ്മത്തിൽ പൊതിഞ്ഞ് ആഴമേറിയ ചിന്തകൾ സമ്മാനിച്ച ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഒാർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. മാർത്തോമ സഭയുടെ ബിഷപ്പായിരുന്നു. 2021 മേയ് അഞ്ചിനാണ് എല്ലാവരുടെയും വലിയ തിരുമേനിയായിരുന്ന അദ്ദേഹം 104ാം വയസിൽ കാലം ചെയ്തത്. മാരാമൺ കൺവെൻഷന് ദീർഘകാലം നേതൃത്വം നൽകിയ ക്രിസോസ്റ്റം തിരുമേനി മണൽപ്പുറത്തെ കൺവെൻഷൻ നഗറിൽ 101ാം വയസിലും എത്തിയിരുന്നു. ആദ്ധ്യാത്മിക മേഖലയിൽ ജനകീയനായിരുന്ന മെത്രാപ്പൊലീത്ത ഇതര മതസ്ഥർക്കും പ്രിയങ്കരനായിരുന്നു. പൊതുവേദികളിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വലിയ സദസുണ്ടാകുമായിരുന്നു. ലളിതമായ വാക്കുകളിലെ നർമ്മഭാഷണങ്ങളിൽ ചിന്തയുടെ വാതിൽ തുറന്നിട്ട ക്രിസോസ്റ്റത്തിന് സാധാരണക്കാരന്റെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും ഹൃദയങ്ങളിൽ വലിയ സ്ഥാനമുണ്ടായിരുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ദീർഘവർഷങ്ങൾ ബിഷപ്പായിരുന്നത് അദ്ദേഹം മാത്രമാണ്. 2018ൽ ക്രിസോസ്റ്റത്തിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |