SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.17 PM IST

കാലനും പോത്തുമായി ധർണ നടത്തി ക്ഷീരകർഷകർ

strike

പത്തനംതിട്ട : കാലനും പോത്തും, പ്രതീകാത്മകമായി കഴുത്തിൽ കുരുക്കിട്ട് മരത്തിൽ ആത്മഹത്യ ചെയ്യുന്ന ക്ഷീരകർഷകൻ. ഇന്നലെ ക്ഷീരകർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിലും ധർണയിലുമാണ് ഈ കാഴ്ച. സംയുക്ത ക്ഷീര കർഷകസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. പാലിന് 50 രൂപ തറവില നിശ്ചയിക്കുക, കാലിത്തീറ്റയ്ക്ക് 30 ശതമാനം സബ്സിഡി അനുവദിക്കുക, മിൽമയുടെ വില നിർണയ രീതി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ധർണ്ണ സംസ്ഥാന സംയുക്ത ക്ഷീരകർഷക സമിതി ചെയർമാൻ വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷത വഹിച്ചു.

എ.ജി.ഉണ്ണികൃഷ്ണൻ, കേരള കോൺഗ്രസ് നേതാവ് വിക്ടർ ടി.തോമസ്, അജയകുമാർ, സുജി ബേബി, ജെറി മാത്യു സാം, പ്രകാശ് പന്തളം, ഗീതാസതീഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.