SignIn
Kerala Kaumudi Online
Friday, 26 April 2024 2.13 AM IST

കർഷകരുടെ കണ്ണീര് കാണാതെ അധികൃതർ, നഷ്ടപരിഹാരം എവിടെ ?

padam

പ്രമാടം : പ്രകൃതിക്ഷോഭ കെടുതികളിൽ നഷ്ടങ്ങളുടെ കണക്ക് നിരത്തുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ കനത്ത മഴയിലും കത്തുന്ന വേനലിലും പ്രമാടം, വള്ളിക്കോട് പാടശേഖരങ്ങളിലെ കൃഷികൾ നിരവധി തവണയാണ് നശിച്ചത്. ഭൂമി പാട്ടത്തിനെടുത്തും പണം കടം വാങ്ങിയും കൃഷിയിറക്കി ഉപജീവനം നടത്തുന്ന കർഷകന് ഇതുവരെയും കൃഷിവകുപ്പിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.

ഒരു വർഷത്തിനിടെ കനത്ത മഴയിൽ വള്ളിക്കോട്ടെ പാടശേഖരങ്ങളിൽ വെള്ളം കയറി ഏഴ് തവണയാണ് നെൽകൃഷി നശിച്ചത്. ഈ കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പലരും കൃഷി ഉപേക്ഷിക്കുകയാണ്.

ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർക്ക് വിത നടത്തി 45 ദിവസമായെങ്കിൽ മാത്രമെ നഷ്ട പരിഹാരം ലഭിക്കുകയുള്ളൂ. ഇത്തവണ നഷ്ടമുണ്ടായതാകട്ടെ വിത നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിലും. നഷ്ടപരിഹാരം നൽകാനാകില്ലന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. പാടം ഒരുക്കിയതിന്റെ കൂലിയും നെൽവിത്തിന്റെ വിലയും കർഷകർക്ക് നഷ്ടമായി. അപ്രതീക്ഷിത പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജനപ്രതിനിധികൾ പറഞ്ഞിരുന്നെങ്കിലും കൃഷിവകുപ്പ് അനുകൂല നടപടി സ്വീകരിച്ചി​ല്ല. നെൽകൃഷിക്ക് ശേഷം ഇറക്കിയ പയർ, ഉഴുന്ന് കൃഷികളും കഴിഞ്ഞ ദിവസങ്ങളിലെ മഴവെള്ളത്തിൽപ്പെട്ട് നാശത്തിന്റെ വക്കിലാണ്.

ഏഴ് തവണ കൃഷിനശിച്ചു

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ 500 ഏക്കറോളം പാടശേഖരമുണ്ട്. വേട്ടക്കുളം, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ വർഷം മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്നു. ഇതിന്റെ ആഹ്‌ളാദത്തിൽ കർഷകർ സെപ്തംബറിൽ തന്നെ പാടങ്ങൾ ഒരുക്കിയെടുത്തിരുന്നു. കാളകളെ ഇറക്കിയാണ് പാടം ഉഴുതുമറിച്ചത്. വൻ ചെലവ് കർഷകർക്ക് ഇക്കാര്യത്തിലുണ്ടായി. കൃഷിഭവനിൽ നിന്ന് എത്തിച്ച ഉമ ഇനത്തിൽപ്പെട്ട വിത്താണ് അന്ന് വിതച്ചത്. ഒക്ടോബറിൽ വിത നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും വെള്ളപ്പൊക്കവുമായി. വെള്ളം കയറി വിത പൂർണമായി നഷ്ടപ്പെട്ടു. വീണ്ടും ട്രാക്ടറുകളും ട്രില്ലറും ഉപയോഗിച്ചാണ് പാടശേഖരങ്ങൾ ശരിയാക്കിയത്. വിത നടത്തി ദിവസങ്ങൾ കഴിഞ്ഞതോടെ വീണ്ടും മഴയും വെള്ളപ്പൊക്കവും. ഇങ്ങനെ തുടർച്ചയായി ഏഴ് തവണയാണ് കർഷകർക്ക് തങ്ങളുടെ അദ്ധ്വാനവും സമ്പത്തും വിളവും നഷ്ടമായത്. പ്രമാടം പാടശേഖരങ്ങളിൽ നെൽകൃഷി കുറവാണെങ്കിലും മറ്റ് കൃഷികൾക്ക് വ്യാപക നാശം നേരിട്ടിട്ടുണ്ട്. സാമ്പത്തിക നഷ്ടം പരിഹരിക്കാൻ അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് പാടശേഖരസമിതികളുടെയും കർഷകരുടെയും ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.