SignIn
Kerala Kaumudi Online
Thursday, 25 April 2024 1.46 PM IST

ക്ഷീരമേഖലയിൽ വിപ്ലവം സൃഷ്ടിക്കും : മന്ത്രി

chinchu

അടൂർ :ക്ഷീര വികസനമേഖലയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ .ചിഞ്ചുറാണി പറഞ്ഞു. , ക്ഷീരശ്രീ സംയുക്ത ബാദ്ധ്യതാ ഗ്രൂപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്തവരാണ് ക്ഷീരകർഷകർ. അത് സംസ്ഥാനത്തെ പാൽ ഉൽപാദനവർദ്ധനവിന് കാരണമായി. മലബാർ, എറണാകുളം മേഖലകളിൽ പാലുൽപാദനത്തിന്റെ കാര്യത്തിൽ ഏറെ ദൂരം മുന്നേറി. തിരുവനന്തപുരത്തെയും ആ രീതിയിലേക്ക് കൊണ്ടെത്തിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്. തീറ്റച്ചെലവ് , കർഷകരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അത് മുന്നിൽ കണ്ടാണ് പച്ചപ്പുല്ല് വളർത്തുന്നതിന് 16,000 രൂപ സംസ്ഥാന ഗവണ്മെന്റ് സബ്സിഡി നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. . ഡയറി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ആർ രാംഗോപാൽ ക്ളാസെടുത്തു. കേരളക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസിധരൻ പിള്ള, അടൂർ നഗരസഭ ചെയർമാൻ ഡി.സജി, സി.പി.ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, അടൂർ മുൻസിപ്പാലിറ്റി കൗൺസിലർ കെ. മഹേഷ് കുമാർ, ക്ഷീരവികസനവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീര വികസന ബോർഡ് ഡയറക്ടർ ഇൻ ചാർജ് ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.