മല്ലപ്പള്ളി : നാടിന് അഭിമാനമായി അറിവ് പകർന്ന് 89 വർഷങ്ങൾ പിന്നിടുകയാണ് എഴുമറ്റൂർ ശ്രീബാലകൃഷ്ണ വിലാസം ഗ്രന്ഥശാല. 1945 സെപ്റ്റംബർ 14ന് അമ്പലപ്പുഴയിലെ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തിരുവിതാംകൂർ സമ്മേളനത്തിൽ ഇവിടെ നിന്ന് പ്രതിനിധികളുണ്ടായിരുന്നു. പി.എൻ.പണിക്കരുടെ അദ്ധ്യക്ഷതയിൽ 47 ഗ്രന്ഥശാലയുടെ പ്രതിനിധികളാണ് അന്ന് പങ്കെടുത്തത്. അന്ന് 17-ാം നമ്പറായി രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥശാല ഇന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോട് പ്രവർത്തിക്കുന്നു. 1933 ഓഗസ്റ്റ് 17ന് എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ എഴുമറ്റൂർ തെക്കേ കവലയോട് ചേർന്നാണ് ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചത്. ഇന്ന് 12,000 ത്തിൽ അധികം പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള ബാലവേദിയും പ്രവർത്തിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ പുസ്തകം എത്തിച്ചുനല്കിയും മാതൃകയായി. പൊതുജനങ്ങൾക്കായി ഇ - ജനസേവന കേന്ദ്രം, വിദ്യാർത്ഥികൾക്കായുള്ള സെമിനാറുകൾ, വിവിധ പരീക്ഷകൾക്കായിട്ടുള്ള പരിശീലനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ, രക്തദാന സേന എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ശ്രീബാലകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ അടിത്തറ. 89 വർഷത്തെ പ്രവർത്തന മികവിന് കരുത്തു പകർന്നിരുന്നവരിൽ പരേതരായ എം.രാമവർമ്മതമ്പുരാൻ, കൊല്ലാല പരമേശ്വരൻ നായർ , ഗിരീഷ് ഒ.കെ എന്നിവരുടെ നാമങ്ങൾ എടുത്തുപറയേണ്ടതാണ്. കെ.കെ.രാജേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിലുളള കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സനോജ് കുമാർ കളത്തുങ്കമുറിയാണ് ലൈബ്രേറിയൻ.
വായനശാലയുടെ മുൻഭാഗത്തായി കോവിഡിന്റെ ആരംഭകാലത്ത് പഞ്ചായത്ത് അധികൃതർ കൈകൾ വൃത്തിയാക്കുന്ന അതിനായി സ്റ്റാന്റും വാട്ടർ ടാങ്കും സ്ഥാപിച്ചെങ്കിലും ഇന്നത് വായനശാലയിൽ എത്തുവർക്കും ടിവി കാണാൻ എത്തുന്നവർക്കുംകടന്നുവരവിന് ബുദ്ധിമുട്ട് ഒരുക്കുകയും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് ഇടയാക്കുന്ന തൊഴിച്ചാൽഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾകാര്യക്ഷമമായി തന്നെ മുന്നോട്ടു പോകുന്നു പോകുന്നു എന്നതാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ഇന്ന് പറയുന്നത്.ഈ ഗ്രന്ഥശാലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ,ഇവിടെ അവിടെ ലൈബ്രേറിയൻമാരായി പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും സർക്കാർ സർവീസിൽ ജോലി ലഭിച്ചിട്ടുള്ളവരാണ് എന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |