തെങ്ങമം :പള്ളിക്കൽ -ശൂരനാട് നോർത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരത്തുംകടവ് പാലത്തിന്റെ
സർവേക്കല്ല് സ്ഥാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരത്തുംകടവ് പാലം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ആറ് കോടി രൂപ അനുവദിച്ചിരുന്നു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വിശദമായ ഡിസൈൻ തയ്യാറാക്കുന്നതിനുള്ള ജോലികൾ ബന്ധപ്പെട്ടവരെ ഏൽപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി നിർമ്മാണത്തിനുള്ള സ്ഥലം അളന്ന് സർവെക്കല്ല് സ്ഥാപിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ യും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം പള്ളിക്കൽ പഞ്ചായത്തിന്റെ ഭാഗത്തും ശൂരനാട് നോർത്ത് പഞ്ചായത്തിന്റെ ഭാഗത്തുമാണ് എത്തിയത്. പള്ളിക്കൽ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ ചെറുകുന്നം കാഞ്ഞിരംകടവ് ഭാഗത്ത് സർവേക്കല്ല് സ്ഥാപിക്കുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ നിർവഹിച്ചു. പാലത്തിന് 11 മീറ്റർ നീളവും അപ്രോച്ച് റോഡിന് 21 മീറ്റർ വീതിയുമാണ് ഉണ്ടാവുക. അപ്രോച്ച് റോഡിനൊപ്പം സർവീസ് റോഡ് നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം ഡിസൈൻ വിങ്ങിൽ നിന്ന് അനുമതി ലഭിക്കുന്നതനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തികരിക്കുമെന്ന് എന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം. എൽ.എ, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ.എസ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സുന്ദരേശൻ , വാർഡ് മെമ്പർ അഞ്ജലിനാഥ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദീപ രാജേന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ പ്രവീക്ഷ, വിവിധ പാർട്ടി നേതാക്കളായ ബി.ശിവൻകുട്ടി, ബിനു വെള്ളച്ചിറ, സി.സന്തോഷ് കുമാർ, തുളസിധരനുണ്ണിത്താൻ, ബാബു, വാസുദേവൻ എന്നിവർ പങ്കെടുത്തു.
.2018 ൽ അടൂർ എം .എൽ.എ ചിറ്റയം ഗോപകുമാറും കുന്നത്തൂർ എം.എൽ .എ കോവൂർ കുഞ്ഞുമോനും പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് ബഡ്ജറ്റിൽ പണം അനുവദിച്ചത്
അനുവദിച്ചത് 6 കോടി
പാലത്തിന് നീളം 11 മീറ്റർ
അപ്രോച്ച് റോഡിന് വീതി 21 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |