SignIn
Kerala Kaumudi Online
Friday, 19 April 2024 6.07 PM IST

പത്തനംതിട്ട. വികസനമുരടിപ്പിന്റെ ആസ്ഥാനം. തെറ്റിയത് പ്ലാനിംഗ്

planning
പ്ലാനിംഗ് ഓഫീസ്

ഒച്ചിഴയുന്നതിലും വേഗത കുറവാണ് ജില്ലാ ആസ്ഥാനത്തിലെ വികസന പദ്ധതികൾക്ക്. വർഷങ്ങൾ കഴിഞ്ഞാലും മാറ്റത്തെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത ജില്ലയെന്ന ഖ്യാതി പണ്ട് മുതൽക്കേ പത്തനംതിട്ടയ്ക്കുണ്ട്. വികസനപ്രവർത്തനങ്ങളിൽ വരുന്ന കാലതാമസം ആണ് ഇതിന്റെ പ്രധാന കാരണം. ജില്ലാ ആസ്ഥാനത്തെ പാതിവഴിയിലെത്തിയതും തുടങ്ങാത്തതുമായ പ്രധാന വികസന പദ്ധതികളിലൂടെ....

...............................................................................

പത്തനംതിട്ട : കളക്ടറേറ്റ് വളപ്പിനുള്ളിൽ തല ഉയർത്തി നിൽക്കുകയാണ് പ്ലാനിംഗ് ഓഫീസ് കെട്ടിടം. തറക്കല്ലിട്ട് ഏഴ് വർഷം പിന്നിടിമ്പോഴും ഓഫീസ് പ്രവർത്തനം ഇവിടെ ആരംഭിക്കാനായിട്ടില്ല. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു കരാർ. പത്തനംതിട്ട പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചപ്പോൾ ഭരണാനുമതി തേടാതെ പൊതുമരാമത്ത് അധികൃതർ റിവൈസ്ഡ് പ്ലാൻ എടുത്തതാണ് പണി വൈകാൻ കാരണം. അവശേഷിക്കുന്ന പണി ഓരോഘട്ടമായി ചെയ്തു തീർക്കാതെ ഒന്നിച്ച് ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ. റൂഫിംഗ്, ഇലക്ട്രിക്കൽ , ലിഫ്റ്റ് എന്നിവയുടെ ജോലികൾ തീർക്കാനുണ്ട്. സിവിൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് ജോലികൾക്കായി 8.10 കോടി രൂപ ചെലവായി. ഇനി നാല് കോടി കൂടി ഉണ്ടെങ്കിലേ ബാക്കി പണികൾ പൂർത്തിയാകു. 8.25 കോടിയുടെ പദ്ധതിയായിരുന്നു ഇത്. ഇനി നാലുകോടി രൂപ കൂടിയുണ്ടെങ്കിൽ മാത്രമേ ബാക്കി പണികൾ പൂർത്തിയാകു.

ആറ് വർഷം ആറ് നിലകെട്ടിടം

ആറ് നിലകെട്ടിടത്തിലാണ് പുതിയ പ്ലാനിംഗ് ഓഫീസ്. താഴത്തെ നിലയും തൊട്ടു മുകളിലത്തെ നിലയുടെ പകുതിയും പാർക്കിംഗിന് നൽകും.തുടർന്നുള്ള മൂന്നു നിലകൾ ഓഫീസുകളാണ്. ആറാം നില കോൺഫറൻസ് ഹാളായി ഉപയോഗിക്കും. മൂന്ന് വിംഗുകൾ ഒരുമിച്ചാൽ മാത്രമേ പ്ലാനിംഗ് ഓഫീസ് പൂർണമാകു. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ഒരുമിച്ചാൽ മാത്രമേ പദ്ധതി ആസൂത്രണം ചെയ്യാൻ സാധിക്കൂ. നിലവിൽ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ട് വിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിയ്ക്കുന്നത്. ഇത് പദ്ധതി രൂപീകരണത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

" വേഗം പണി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പൊതുമരാമത്ത് അധികൃതരോട് എത്രയും വേഗം പണി പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. "

പ്ലാനിംഗ് ഓഫീസ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.