SignIn
Kerala Kaumudi Online
Saturday, 20 April 2024 5.24 AM IST

തിരുവല്ലയിൽ വെള്ളപ്പൊക്കം ; 333 പേരെ മാറ്റിപാർപ്പിച്ചു, മുങ്ങുന്നു ജീവിതം  

flood
തിരുവല്ല നഗരസഭയിലെ പുളിക്കത്രയിലെ വീട്ടിൽ വെള്ളം കയറിയ നിലയിൽ

തിരുവല്ല : വെള്ളപ്പൊക്കത്തെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 95 കുടുംബങ്ങളിലെ 333 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. നഗരസഭയിലെ തിരുമൂലപുരത്ത് മണിമലയാറിന്റെ സമീപത്തെ മംഗലശേരി, പുളിക്കത്ര, അടമ്പട, ആറ്റുമാലി എന്നീ കോളനികളിൽ വെള്ളം കയറി. ഇവിടെ നിന്ന് 45 കുടുംബങ്ങളെ ഇരുവെള്ളിപ്പറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. മനയ്ക്കച്ചിറ മാലിയിൽ ഭാഗത്തെ അഞ്ച് കുടുംബങ്ങളെ തോട്ടഭാഗം ഗവ.എൽ.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി, കോയിപ്രം, ഇരവിപേരൂർ, കുറ്റപ്പുഴ, കവിയൂർ, കുറ്റൂർ, കടപ്ര, നെടുമ്പ്രം വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. നെടുമ്പ്രം പഞ്ചായത്തിലെ കാരാത്ര കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ളവരെ കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നതെന്ന് തഹസിൽദാർ പി.ജോൺ വർഗീസ് പറഞ്ഞു.

നെടുമ്പ്രത്ത് വെള്ളംകയറി

മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് റോഡിൽ വെള്ളംകയറി. നെടുമ്പ്രം തോട്ടോടി പടിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ വെള്ളം കയറിയത്. നദിയിൽ നിന്ന് റോഡിലേക്ക് ശക്തമായ ഒഴുക്കും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നതിനെ തുടർന്ന് ഈഭാഗത്ത് ഗതാഗതം നിലച്ചിരുന്നു. ഇനിയും വെള്ളം ഉയർന്നാൽ ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുന്നതിനാൽ ഇന്നലെയും പടിഞ്ഞാറൻമേഖലകളിൽ ജലനിരപ്പുയർന്നു.

പുതുവലും തോട്ടുചിറയും ഒറ്റപ്പെട്ടു

തിരുവല്ല : മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുറ്റൂർ പഞ്ചായത്ത് 14 -ാം വാർഡ് വെൺപാലയിലെ നൂറോളം വീടുകൾ വെള്ളപ്പൊക്കത്തിന്റെ കെടുതികളിലായി. വെൺപാല പുതുവൽ, തോട്ടുചിറ ഭാഗങ്ങളിൽ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ കുറ്റൂർ ഗവ.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണിമലയാർ കരകവിഞ്ഞതോടെ ഇവിടുത്തെ റോഡുകളിലും സമീപ പുരയിടങ്ങളിലും വെളളം കയറിയതിനാൽ പുറത്തേക്ക് പോകാനാകാതെ ജനങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ കൂടുതൽ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.