SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.19 AM IST

മഴയും വെള്ളവും : 7.5 കോടിയുടെ കൃഷിനാശം

ethan
തിരുവല്ല കുറ്റൂർ ഒന്നാം വാർഡിൽ പനച്ചിമൂട്ടിൽ മനോജിന്റെ  ഏത്തവാഴത്തോപ്പിൽ വെള്ളംകയറിയപ്പോൾ

പത്തനംതിട്ട : കനത്ത മഴയിൽ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ 7.52 കോടി രൂപയുടെ കൃഷി നാശം. ജൂലൈ 25 മുതൽ ഇന്നലെ വരെയുള്ള കണക്കുകളിൽ 3148 കർഷകരാണ് കൃഷിനാശം സംബന്ധിച്ച പരാതി നൽകിയത്. പടിഞ്ഞാറൻ മേഖലയിലെ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ നഷ്ടത്തിന്റെ തോത് ഉയരും.
ഏത്തവാഴ കർഷകർക്കാണ് ഇത്തവണ നഷ്ടം ഏറെയുണ്ടായത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി നടത്തിയ കർഷകരാണേറെയും. 51,517കുലച്ച ഏത്തവാഴകളും 56,186 കുലയ്ക്കാനുളള വാഴകളും നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 82.63 ഹെക്ടറിലായി 1854 കർഷകരുടെ ഏത്തവാഴയാണ് നശിച്ചത്.
17 ഹെക്ടറിൽ പച്ചക്കറി കൃഷി നഷ്ടപ്പെട്ടു. 245 കർഷകർക്കായി 7.39 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കുരുമുളക് കൃഷിയിൽ 65,000 രൂപയുടെയും വെറ്റിലകൃഷിയിൽ 2.75 ലക്ഷം രൂപയുടെയും നഷ്ടമുണ്ട്. കായ്ഫലമുള്ള തെങ്ങുകൾക്കുണ്ടായ നഷ്ടം 1.35 ലക്ഷം രൂപയുടെയും കായ്ക്കാത്ത തെങ്ങുകൾക്ക് 1.72 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.
17.14 ഹെക്ടറിൽ മരച്ചീനി കൃഷി നശിച്ചു. 205 കർഷകർക്കായി 2.23 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ടാപ്പിംഗ് നടത്തിവന്ന 4290 റബർ മരങ്ങൾ കടപുഴകിയിട്ടുണ്ട്. 348 കർഷകർക്കുണ്ടായ നഷ്ടം 85.80 ലക്ഷം രൂപയുടേതാണ്. ടാപ്പ് ചെയ്യാത്ത 3900 റബർ മരങ്ങൾ നഷ്ടപ്പെട്ടതിലൂടെ 309 കർഷകർക്കായി 58.50 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

ഒാണ വിപണി ലക്ഷ്യമിട്ട ഒരുലക്ഷത്തിലേറെ

ഏത്തവാഴകൾ നശിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.