ചെങ്ങന്നൂർ : ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ വിവിധ മത്സ്യമാർക്കറ്റുകളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊല്ലകടവ് കമ്മിഷൻ മാർക്കറ്റ്, കല്ലുമല മാർക്കറ്റ്, പ്രായിക്കര ഫിഷ് ലാൻഡിംഗ് സെന്റർ, പുന്നമൂട് മാർക്കറ്റ് എന്നിവിടങ്ങൾ പരിശോധിച്ചു. 30 വാഹനങ്ങളിൽ നിന്നുമായി 40 ഓളം മത്സ്യ സാമ്പിളുകൾ പരിശോധിച്ചു. അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ചെങ്ങന്നൂർ സർക്കിൾ ഭക്ഷ്യസുരക്ഷാഓഫീസർ ആർ.ശരണ്യ, മാവേലിക്കര സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ശ്രീലക്ഷ്മി, ഫിഷറീസ് ഇൻസ്‌പെക്ടർ എം.ദീപു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |