അടൂർ : മരം ഒരു വരമെന്ന് പഴമക്കാർ വെറുതേ പറഞ്ഞതല്ല, അതിന്റെ ഗുണം അനുഭവിച്ചറിയണമെങ്കിൽ അടൂർ സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി മൈതാനിയിൽ എത്തണം. കൊടും ചൂടിലും തളിർത്ത് കുടചൂടി നിൽക്കുന്ന രണ്ടുമരങ്ങളുടെ ശീതളിമയിൽ മണിക്കൂറുകൾ ചെലവിടാം. ഇൗ മരങ്ങൾക്ക് പറയാൻ ഒരുനൂറ്റാണ്ടിന്റെ ജീവിതവുമുണ്ട്.
മരങ്ങൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് കുളമായിരുന്നു. രാജഭരണകാലത്ത് എം.സി റോഡിന്റെ നിർമ്മാണം കഴിഞ്ഞതിന് പിന്നാലെയാണ് കുളം മണ്ണിട്ട് നികത്തി മരങ്ങൾ നട്ടുപിടിപ്പിച്ചത്. ഒരുകാലത്ത് ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നതിന് ടോൾ ഏർപ്പെടുത്തിയിരുന്നു. അങ്ങനെയാണ് സെൻട്രൽടോൾ എന്ന പേര് പതിഞ്ഞത്. പഴയ മൈതാനത്തിന് ഒട്ടേറെ രൂപമാറ്റം വന്നെങ്കിലും പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾക്ക് മാത്രം ഒരു മാറ്റവുമുണ്ടായില്ല. 1995ൽ അന്നത്തെ ആർ.ഡി.ഒ ആയിരുന്ന കെ.വി.മോഹൻകുമാർ 'പമ്പ 95' എന്ന പദ്ധതിക്ക് രൂപം നൽകി സെൻട്രൽ മൈതാനിക്ക് ചുറ്റുമതിലും കവാടങ്ങളും നിർമ്മിച്ചതോടെ മരങ്ങൾക്കും സംരക്ഷണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |