പത്തനംതിട്ട : വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ജില്ലയിൽ 16 ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കും. ഈ വിപണികൾ സെപ്തംബർ നാല് മുതൽ ഏഴു വരെ പ്രവർത്തിക്കും. കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻപഴം, പച്ചക്കറികൾ വിപണി വിലയിൽ നിന്നും 10 ശതമാനം അധിക വില നൽകി സംഭരിക്കും. ഇവ ചില്ലറ വിൽപന വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് വാങ്ങാം. കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് വിപണനം ചെയ്യുന്നതിനായി വി.എഫ്.പി.സി.കെയുടെ 19 ഹോൾസെയിൽ വിപണനകേന്ദ്രങ്ങൾ ജില്ലയിൽ സ്ഥിരമായി പ്രവർത്തിച്ച് വരുന്നു. കർഷകർക്ക് ഈ വിപണന കേന്ദ്രങ്ങൾ വഴി കാർഷിക ഉൽപന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി ലേല സംവിധാനത്തിൽ കൂടി വാങ്ങാം. ബുധൻ, ശനി ദിവസങ്ങളിൽ ചിറ്റാർ, ഏറത്ത്, കൊടുമൺ, പള്ളിക്കൽ, തേക്കുതോട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഏനാത്ത്, മല്ലപ്പള്ളി, കുളനട, പുളിക്കീഴ്, ചൊവ്വ, വെള്ളി ദിവസങ്ങളിൽ കലഞ്ഞൂർ, തട്ട, പ്രമാടം, വെച്ചൂച്ചിറ, സീതത്തോട്, ഞായർ, ബുധൻ ദിവസങ്ങളിൽ നാരങ്ങാനം, പന്തളം, പുറമറ്റം, തെങ്ങമം എന്നിങ്ങനെയാണ് വിപണികളുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |