അടൂർ: ബൈക്ക് മോഷണ സംഘത്തിലെ പ്രധാന പ്രതിയെ രണ്ട് ദിവസനത്തിനുളളിൽ പൊലീസ് സാഹസികമായി പിടികൂടിയതിന് പിന്നാലെ കൂട്ടുപ്രതിയും വലയിലായി. വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പറക്കോട് അറുകാലിയ്ക്കൽ പടിഞ്ഞാറ് ഉടയാൻവിള കിഴക്കേതിൽ ശ്യാം കുമാറിനെയാണ് (22) കൊടുമൺ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് രണ്ടാം പ്രതി അറുകാലിക്കൽ വടക്കടത്തുകാവ് കുഴിവിള പുത്തൻവീട്ടിൽ നിന്ന് ആലപ്പുഴ കൃഷ്ണപുരം രണ്ടാംകുറ്റി ബസീല മൻസിൽ വീട്ടിൽ താമസിക്കുന്ന സിഹാസ് (22) പിടിയിലാകുന്നത്. നവം. 3 ന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ സ്റ്റാലിൻ പി.ഷാജിയുടെ വീടിന്റെ കാർപോർച്ചിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു.
എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച കൊടുമൺ ചിരണിയ്ക്കൽ വച്ച് ബൈക്കിനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |