SignIn
Kerala Kaumudi Online
Friday, 19 April 2024 7.28 AM IST

മാനം കാണാതെ മഴമാപിനി

mapini
പത്തനംതിട്ട കളക്ടറേറ്റിലെ മഴമാപിനി കാട് കയറിയ നിലയിൽ

പത്തനംതിട്ട : മഴയുടെ തോത് അളക്കാൻ കളക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് മഴ മാപിനി മാനം കാണാനാകാതെ കാട് കയറുന്നു. മുമ്പ് ജീവനക്കാരൻ എത്തി രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു മഴ മാപിനിയുടെ ക്രമീകരണം. ഇവയ്ക്ക് ചുറ്റുമാണ് കാട് കയറിയിരിക്കുന്നത്. മാപിനിയുടെ അടുത്തേക്ക് കടക്കാൻ കഴിയാത്ത വിധത്തിൽ പരിസരത്ത് കാട് നിറഞ്ഞു. വേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും വേലിയിൽകൂടി കാടും പടർപ്പും വളർന്നിരിക്കുകയാണ്.

2018 ലെ പ്രളയത്തിന് ശേഷമാണ് കളക്ടറേറ്റിലെ മഴമാപിനിയിൽ ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചത്. രാത്രിയിലെ മഴയുടെ അളവ് രാവിലെ സ്ഥലത്തെത്തി രേഖപ്പെടുത്തിയാൽ മാത്രമേ അറിയാൻ സാധിക്കുമായിരുന്നുള്ളു. ഓട്ടോമാറ്റിക് മഴമാപിനിയിൽ പതിനഞ്ച് മിനിറ്റിനുള്ളിൽ മഴയുടെ തോത് അറിയാൻ സാധിക്കും. മഴ അധികമാകുമ്പോൾ ഡാം തുറക്കണോ വേണ്ടയോയെന്ന് വേഗത്തിൽ അറിയാൻ മഴമാപിനി സഹായിക്കും. സോളാർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മാപിനിയുടെ വേലിക്കുള്ളിലും പരിസരത്തും വലിയ കാടാണ്. ഇഴജന്തുക്കളുടെ ശല്യവും ഇവിടുണ്ട്. മാപിനിയുടെ സമീപത്തായാണ് കുടുംബശ്രീയുടെ സുഭിക്ഷ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇറിഗേഷൻ വകുപ്പിലെ ഹൈഡ്രോളജി വിഭാഗത്തിനാണ് മാപിനികളുടെ ചുമതല. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി പതിനാറ് മഴമാപിനികളുണ്ട്.

ജില്ലയിൽ ആകെ 16 മഴമാപിനികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.