പത്തനംതിട്ട : നഗരത്തിന്റെ ദാഹമകറ്റാൻ അമൃത് 2.0 ശുദ്ധജല പദ്ധതി ഒരുക്കുകയാണ് നഗരസഭ. ആധുനിക ജല ശുദ്ധീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലാന്റിന്റെ മാതൃകയും വിശദാംശങ്ങളും നഗരസഭാ കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചു. ജലവിഭവ വകുപ്പ് റിട്ടയേർഡ് ചീഫ് എൻജിനീയർ പി.എൻ.സ്വാമിനാഥാണ് രൂപകൽപ്പന ചെയ്തത്. 10 ദശലക്ഷം ലിറ്റർ ശുദ്ധജലം നഗരത്തിന് ലഭ്യമാക്കുന്നതിനാണ് പദ്ധതി. 16.15 കോടി രൂപയാണ് ഒന്നാംഘട്ടത്തിൽ വിനിയോഗിക്കുന്നത്. പ്രാരംഭത്തിൽ പദ്ധതിയുടെ അടങ്കൽ 9 കോടി രൂപയായിരുന്നു. നഗരസഭാ ചെയർമാന്റെ അഭ്യർത്ഥനയെ തുടർന്ന് പദ്ധതി തുക 16 കോടിയായി വർദ്ധിപ്പിച്ചു. ആദ്യഘട്ടത്തിൽ 10.75 കോടി ചെലവിൽ പാമ്പൂരിപ്പാറയിലെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കും.
കുടിവെള്ളം ഏറ്റവും ഉപയോഗയോഗ്യമായ ഗുണനിലവാരത്തിൽ ലഭ്യമാക്കുക എന്ന തീരുമാനപ്രകാരമാണ് ഭരണ സമിതി പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത്ത്കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക വേണു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാ മണിയമ്മ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷമീർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി, മുൻ അദ്ധ്യക്ഷൻ അഡ്വ. എ.സുരേഷ് കുമാർ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, വാർഡ് കൗൺസിലർമായ ശോഭ കെ.മാത്യു, എ.അഷറഫ്, അനിലാഅനിൽ, ആർ.സാബു, വിമലാശിവൻ, ഷൈലജ, ആൻസി തോമസ്, സുജ അജി, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ തുളസീധരൻ, അസി.എക്‌സി.എൻജിനീയർ പ്രദീപ് ചന്ദ്ര, അസി.എൻജിനീയർ അനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |