SignIn
Kerala Kaumudi Online
Friday, 19 April 2024 7.49 AM IST

ആറ്റുകാൽ ഉത്സവത്തിന് ഏഴ് നാൾ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

stage

തിരുവനന്തപുരം: നാടും നഗരവും ഒരുപോലെ ആഘോഷമാക്കുന്ന ആറ്റുകാൽ ഉത്സവത്തിന് കൊടിയേറാൻ ഒരാഴ്ച ശേഷിക്കെ ഒരുങ്ങൾ അന്തിമഘട്ടത്തിൽ. കൊവിഡ് തീർത്ത ഇടവേളയ്‌ക്ക് ശേഷം പഴയപകിട്ടിലേക്ക് മടങ്ങിയെത്തുന്ന ഉത്സവം 27ന് കൊടിന് കൊടിയേറും. ക്ഷേത്രാലങ്കാരങ്ങളടക്കമുള്ള ഒരുങ്ങൾ അവസാനഘട്ടത്തിലാണ്.ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഉത്സവത്തിന് മുമ്പ് ഇവ പൂർത്തിയാക്കുമെന്നാണ് കോർപ്പറേഷന്റെ വാഗ്ദാനം.

വഴിവിളക്കുകളുടെയും പൈപ്പ് പൊട്ടലിന്റെയും തകരാറുകൾ പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ വകുപ്പുകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. കലാപരിപാടികൾക്കുള്ള വേദികളുടെ ജോലികളും ക്ഷേത്രാങ്കണത്തിൽ പുരോഗമിക്കുന്നുണ്ട്. ഫാൻസി ടോയ്സ്, ആഭരണങ്ങൾ, ഫോട്ടോകൾ, പലഹാരങ്ങൾ, ലഘുഭക്ഷണശാലകൾ എന്നിവയുടെ സ്റ്റാളുകൾ നടത്താൻ അന്യസംസ്ഥാനക്കാരും തമ്പടിച്ചിട്ടുണ്ട്. മാർച്ച് 7നാണ് പൊങ്കാല.

പൊങ്കാല നേർച്ചയ്ക്കുള്ള കലങ്ങളും ക്ഷേത്രപരിസരത്ത് നിരന്നിട്ടുണ്ട്. 80 മുതൽ 100 രൂപ വരെയാണ് വില.

മുൻവർഷങ്ങളെക്കാൾ ഇത്തവണ കലങ്ങൾക്ക് നേരിയ വിലക്കൂടുതലുണ്ട്.

പ്രതീക്ഷയിൽ വ്യാപാരികൾ

കൊവിഡ് കാലത്തെ പ്രതിസന്ധികളിൽ നിന്ന് മാറി കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് 40 വർഷമായി പൂക്കട നടത്തുന്ന വ്യാപാരിയായ രാജു. ലോട്ടറി കച്ചവടം നടത്തുന്ന അശോകനും കളിപ്പാട്ടം വിൽക്കുന്ന വിജയനും ഇതേ പ്രതീക്ഷയിലാണ്. ക്ഷേത്രപരിസരത്തെ ഇന്ത്യൻ കോഫീ ഹൗസ് ഉത്സവത്തോടനുബന്ധിച്ച് രാത്രി രണ്ട് വരെ പ്രവർത്തിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.