തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ. അട്ടക്കുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. ഭാര്യ ദേവിക (22)ആണ് കഴിഞ്ഞ 17ന് മരിച്ചത്. മൂന്ന് മാസം ഗർഭിണിയായിരുന്നു. നിരന്തരമുള്ള ഭർതൃപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ശ്രീചിത്രയിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപീകൃഷ്ണൻ ദേവികയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് തെളിവ് ലഭിച്ചു. മർദ്ദനമേറ്റ് ദേവിക ആശുപത്രിയിൽ ചികിത്സതേടിയ രേഖകളും പൊലീസ് ശേഖരിച്ചു.ശാസ്തമംഗലം പൈപ്പിൻമൂട് അർച്ചന ഫ്ളവർ ആൻഡ് ഓയിൽ മിൽ ഉടമ ബാബുവിന്റെയും മീനാകുമാരിയുടെയും മകളാണ് ദേവിക.
ഫോർട്ട് പൊലീസ് സി.ഐ രാകേഷിന്റെനേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ബാബു നൽകിയ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തത്. 2021 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് ദേവികയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ദേവിക മരിച്ച വീട്ടിൽ പൊലീസ് എത്തി ഭർത്താവ് ഗോപീ കൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ദേവികയുടെ മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |