SignIn
Kerala Kaumudi Online
Thursday, 25 April 2024 3.17 PM IST

വർക്കലയിലെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പ്രഖ്യാപനത്തിൽ ...

amirtha

വർക്കല: വർക്കലയിൽ ഇൻഡോർ സ്റ്റേഡിയം വേണമെന്ന കായിക പ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം. പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ വർക്കലയിൽ സ്പോർട്സ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് ഉള്ളത്. എന്നാൽ ബന്ധപ്പെട്ട ടൂറിസം വകുപ്പും സർക്കാരും വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്ത് സ്പോർട്സ് പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഒന്നുംതന്നെ ബന്ധപ്പെട്ടവർ ഒരുക്കുന്നില്ലെന്നാണ് വർക്കലയിലെ കായിക പ്രേമികളുടെ പ്രധാന പരാതി. നിരവധി ദേശീയ അന്തർദേശീയ വിവിധ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളുടെ നാട് കൂടിയാണ് വർക്കല. എന്നാൽ വർക്കലയിൽ പുതു തലമുറയ്ക്ക് സർക്കാർ തലത്തിൽ വർക്കലയിൽ കായിക പരിശീലനത്തിന് പൊതു സ്ഥലം ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. വർക്കലയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഉതകുന്ന ഇൻഡോർ സ്റ്റേഡിയമാണ് അധികൃതരുടെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നത്.

2015ലെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാലാമത്തെ ബീച്ചായി തിരഞ്ഞെടുക്കപ്പെട്ട വർക്കല പാപനാശം ബീച്ചിൽ സ്പോർട്സ് ടൂറിസത്തിന് സാദ്ധ്യതകളേറെയാണ്. ബില്യാർഡ്സ്, തൂക്കർ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, വോളിബാൾ, ബാസ്കറ്റ് ബാൾ, കരാട്ടെ, കബഡി, ക്രിക്കറ്റ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്നതിനും വിനോദസഞ്ചാര സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് എന്ന ആവശ്യവുമായി കായികപ്രേമികൾ മുന്നോട്ടുവരുന്നത്.

വർക്കല ടൂറിസം വികസനത്തിന്റെ ഭാഗമായി പ്രവർത്തന സജ്ജമാക്കിയ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ അനുബന്ധ പ്രോജക്ടായി സ്റ്റേഡിയം കോംപ്ലക്സ് ഉൾപ്പെടുത്താൻ ചില പ്രഖ്യാപനങ്ങൾ മുൻ വർഷങ്ങളിൽ നടന്നെങ്കിലും ഫലം കണ്ടില്ല. വർക്കലയുടെ വിനോദസഞ്ചാര വികസനത്തിന്റെ മുഖം തന്നെ മാറ്റാൻ കഴിയുന്ന തരത്തിൽ പാപനാശം ടൂറിസം മേഖല കേന്ദ്രീകരിച്ച് സ്പോർട്സ് ടൂറിസത്തിന് മുൻഗണന നൽകി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ബന്ധപ്പെട്ട നഗരസഭയും ടൂറിസം- സ്പോർട്സ് വകുപ്പും ഇനിയെങ്കിലും തയ്യാറാകണമെന്നാണ് കായിക പ്രേമികളുടെ പൊതുവേയുള്ള ആവശ്യം.

സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കായിക പരിശീലനത്തിന് സംവിധാനങ്ങൾ ഉണ്ടെങ്കിലും വർക്കലയിൽ ഇത്തരത്തിൽ കായികപ്രേമികൾക്ക് പരിശീലനത്തിനുള്ള സൗകര്യം ഇനിയും ഒരുക്കിയിട്ടില്ലെന്നുള്ളത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.