നെടുമങ്ങാട്: ഏപ്രിൽ 24ന് നിർമ്മാണ കാലാവധി അവസാനിക്കാനിരിക്കെ പഴകുറ്റി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നു.ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്‌ഘാടനം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.ജനങ്ങളുടെ അടിയന്തര ആവശ്യം പരിഗണിച്ചാണ് പാലം ഗതാഗത യോഗ്യമാക്കിയത്.അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാക്കി താന്നിമൂട് വരെയുള്ള ഓടകളും ആദ്യഘട്ട ബി.എം ലെവൽ ടാറിംഗും നടത്തി.36.59കോടി രൂപ ചെലവിട്ട് 18മാസ കാലയളവിൽ കരാറുറപ്പിച്ച നിർമ്മാണ പ്രവർത്തികൾ ഏപ്രിൽ 24ന് അവസാനിക്കും.
മുക്കംപാലമൂടിലും ചുരുക്കം ചിലയിടങ്ങളിൽ ഓട നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പാണ് ഇനിയുള്ളത്.ഇതുസംബന്ധിച്ച് ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലം ഉദ്ഘാടന സ്വാഗത സംഘം രൂപീകരണവും റോഡിന്റെ നിർമ്മാണ പുരോഗതി അവലോകനവും നെടുമങ്ങാട് റസ്റ്റ് ഹൗസിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്നു.സ്വാഗത സംഘം ഭാരവാഹികളായി നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ (ചെയർമാൻ),ആനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ (കൺവീനർ),വേങ്കവിള സജി (പ്രോഗ്രാം കമ്മിറ്റി കൺവീനർ),കൊല്ലങ്കാവ് അനിൽ (ചെയർമാൻ), എ.എസ്.ഷീജ(പബ്ലിസിറ്റി കൺവീനർ),കണ്ണൻ വേങ്കവിള (ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ.ജയദേവൻ,സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ,ബി.സതീശൻ, കെ.ആർ.എഫ്.ഡി അസി.എക്സി. എഞ്ചിനിയർ ദീപാറാണി,എ.ഇ.രമ്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |