SignIn
Kerala Kaumudi Online
Sunday, 01 September 2024 4.41 AM IST

അപകടം പതിയിരിക്കുന്ന അമരവിള ആരോൺ പാലം

Increase Font Size Decrease Font Size Print Page
photo

നെയ്യാറ്റിൻകര: ദേശീയപാതയിൽ അമരവിള ചെക്ക് പോസ്റ്റിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ നെയ്യാറ്റിന്കുറുകെ വർഷങ്ങൾക്കുമുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ച ആരോൺ പാലം സംരക്ഷിക്കാൻ നടപടിയില്ല. കരിങ്കല്ലിൽ നിർമ്മിച്ച പാലത്തിന്റെ പ്രധാന തൂണുകൾക്ക് ബലക്ഷയമുണ്ടായപ്പോഴാണ് ഇതിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചത്. ഗതാഗതം തുടരുവാനായി കോടികൾ മുടക്കി പുതിയ പാലം നിർമ്മിച്ചു. എന്നാൽ പഴയപാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോഴും ഈ പാലം വഴിയുള്ള വാഹനഗതാഗതം തുടരുകയാണ്. പുതിയ പാലത്തിനു സമീപം വാഹന പരിശോധന നടക്കുന്ന സമയങ്ങളിൽ പഴയപാലത്തിലൂടെയുള്ള വാഹനങ്ങളുടെ പാച്ചിൽ സ്ഥിരം കാഴ്ചയാണ്.

 ഭാരംകേറിയ വാഹനങ്ങളും

കഴിഞ്ഞ പ്രളയത്തിൽ ആരോൺ പാലത്തിന്റെ കൽത്തൂണുകൾക്ക് കൂടുതൽ ബലക്ഷയമേറ്റിരുന്നു. ഏത് നിമിഷവും അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ കൈവരികളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അമരവിള പാലത്തിൽ ട്രാഫിക് കൂടുമ്പോൾ സ്കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. നാൽപ്പത് ടൺ വരെയുള്ള ഭാരം കയറ്റിയ വലിയ വാഹനങ്ങളും ഇതിലൂടെ കടന്നു പോകാറുണ്ട്.

 മാലിന്യ നിക്ഷേപവും

തിരുവനന്തപുരത്തെ അറവുശാലകളിലേക്കും ഹോട്ടലുകളിലേക്കും കോഴിവാങ്ങാൻ ലോറികളിൽ തമിഴ്നാട്ടിലേക്കു പോകുന്നവർ തലേ ദിവസത്തെ മാംസാവശിഷ്ടങ്ങൾ ഉപേക്ഷിക്കാനുള്ള ഡംപിഗ് യാർഡായാണ് നെയ്യാറിലെ പഴയപാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളെയും ഉപയോഗിക്കുന്നത്. ഇവിടുത്തെ വെള്ളമാണ് നിരവധിപേരുടെ ദാഹമകറ്റുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.