തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായി പെയ്‌ത വേനൽ മഴയ്‌ക്ക് നേരിയ ശമനം. കേരള തീരത്തെ ചക്രവാതച്ചുഴി പൂർണമായി ദുർബലമായതാണ് കാരണം. നഗരത്തിൽ രാവിലെ മഴയുണ്ടായിരുന്നെങ്കിലും ഉച്ചയോടെ മാനം തെളിഞ്ഞു. രാവിലെ മലയോര മേഖലകളിലും തീരദേശത്തും ചെറിയ മഴയുണ്ടായിരുന്നു. ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ബുധനും വ്യാഴവും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്. കമലേശ്വരം ത്രിമൂർത്തി, വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, പുന്നയ്ക്കാമുകൾ കെ.കെ റോഡ്, ചാല എന്നിവിടങ്ങളിലെ റോഡുകളിൽ രൂപപ്പെട്ട വെള്ളകെട്ട് ഒഴിഞ്ഞു.
തീരങ്ങളിൽ ശക്തമായ കടലാക്രമണ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തീരദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണം. തീരങ്ങളിൽ പലയിടത്തും ഇന്നലെ കടലേറ്റമുണ്ടായി. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |