തിരുവനന്തപുരം: പ്രതിസന്ധിക്കിടെ 2.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടിയെത്തിയത് ജില്ലയ്‌ക്ക് ആശ്വാസമായി. എന്നാൽ രണ്ട് ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സ്റ്റോക്ക് ക്ഷാമം വരാതിരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ജനറൽ ആശുപത്രിയിലേക്കുള്ള സ്റ്റോക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ വെബ്സൈറ്റ് പോർട്ടലിൽ ലഭ്യമാക്കിയെങ്കിലും അഞ്ച് മിനിട്ടിനുള്ളിൽ തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാകുകയായിരുന്നുവെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ജിമ്മി ജോർജ്ജ് സ്റ്റേഡിയം, ഇളങ്കാവ് വാക്‌സിൻ കേന്ദ്രം, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഇന്നലെയും തിരക്കുണ്ടായിരുന്നു.
രണ്ടാം ഡോസ് എടുക്കാനെത്തുന്നവരും രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. ഓൺലൈൻ രജിസ്റ്റർ ചെയ്‌ത് സമയവും സ്ഥലവും ബുക്ക് ചെയ്യുന്നവർക്ക് ആശുപത്രി അധികൃതർ ടോക്കൺ നൽകും. ഒരു ദിവസം വാക്‌സിൻ നൽകേണ്ടവരുടെ എണ്ണവും നിജപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |