SignIn
Kerala Kaumudi Online
Thursday, 25 April 2024 11.00 PM IST

കൊവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് ടൂറിസം മേഖല

s

കോവളം: പ്രളയവും കൊവിഡും സമ്മാനിച്ച ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെ ടൂറിസം മേഖലയ്ക്ക് വീണ്ടും തിരിച്ചടി. കൊവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് സഞ്ചാരികളുടെ വരവ് നിലച്ചതും പ്രാദേശിക നിയന്ത്രണങ്ങളും കാരണം ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന പലരും എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. കോവളം ഉൾപ്പെടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടസ്ഥാപനങ്ങളും ഹോംസ്റ്റേകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ബാങ്കുകളിൽ നിന്നും വൻ തുക വായ്പയെടുത്ത് വീണ്ടും ടൂറിസം സീസണിന് തയ്യാറെടുക്കുമ്പോഴാണ് കൊവിഡിന്റെ രണ്ടാം വരവ് വില്ലനായത്. കടക്കെണിയിലായ തൊഴിലാളികളെയും ഉടമകളെയും സഹായിക്കാൻ സർക്കാർ രംഗത്തുവരണമെന്നാണ് ഇവരുടെ പക്ഷം. ടൂറിസത്തെ രക്ഷിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കുക, കെ.എഫ്.സിയുടെ അധിക പലിശ നയം ഒഴിവാക്കുക, കെ.എസ്.ഇ.ബി ഹോട്ടലുകൾക്ക് ഇടാക്കുന്ന ഫിക്‌സഡ് തുക പിൻവലിക്കുക,​ ടൂറിസം വ്യവസായികൾക്ക് കേരള ബാങ്ക് വഴി വായ്പ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മേയ് ഒന്നിന് കരിദിനമായി ആചരിക്കുമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറഞ്ഞു.

ആവശ്യങ്ങൾ

1. പാക്കേജിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുക

2. കെ.എഫ്.സിയുടെ അധിക പലിശ നയം ഒഴിവാക്കുക

3. കെ.എസ്.ഇ.ബി ബില്ലിന്മേൽ ഇളവ് നൽകുക

4. നികുതി കുടിശികകൾക്ക് സാവകാശം നൽകുക

5. തൊഴിലാളികൾക്ക് സഹായം നൽകുക

കോവളത്ത് പ്രവർത്തിക്കുന്നത് - 165 ഹോട്ടലുകൾ

തൊഴിൽ ചെയ്യുന്നത് -10,​000 പ‌േർ

കേരളത്തിലെത്തിയ സഞ്ചാരികൾ

--------------------------------------------

 2019ൽ 1.96 കോടി

 2018ൽ 1.67 കോടി

ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിലാണ് കോവളത്ത് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. എന്നാൽ രോഗവ്യാപനവും വാരാന്ത്യലോക്ക് ഡൗൻ പ്രഖ്യാപിച്ചതും ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയായി.

കോവളം ടി.എൻ. സുരേഷ്

കെ.ടി.പി.സി.സി രക്ഷാധികാരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.