തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഭൗതിക സാഹചര്യം വിപുലമാക്കി ജില്ലാ ഭരണകൂടം. 37 ഡൊമിസിലറി കെയർ സെന്ററുകളും (ഡി.സി.സി) 17 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും 16 സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുമാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്.ആകെ 2,010 കിടക്കകളാണ് ഡി.സി.സികളിലുള്ളത്. 1,851 കിടക്കകൾ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിലുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ കേന്ദ്രങ്ങളെ സി.എഫ്.എൽ.ടി.സികളാക്കും. ഇവിടത്തെ കിടക്കകളുടെയും വിവരം ബന്ധപ്പെട്ട അധികൃതർക്ക് യഥാസമയം ലഭിക്കും.സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ആകെ 1,171 കിടക്കകളാണുള്ളത്. ഇതിൽ 392 കിടക്കകളിൽ രോഗികളുണ്ട്. പെരിഫറൽ സ്ഥാപനങ്ങളിൽ 149 കിടക്കകൾ കണ്ടെത്തിയിട്ടുണ്ട്.നെയ്യാറ്റിൻകര ജനറൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവ ഇതിലുൾപ്പെടുന്നു. ആയുർവേദ വനിതാശിശു ആശുപത്രിയിലെ 60 കിടക്കകൾ വനിതാ കൊവിഡ് രോഗികൾക്കും 40 എണ്ണം കൊവിഡ് പോസിറ്റീവ് ആന്റിനേറ്റലുകൾക്കുമായി നീക്കിവച്ചിട്ടുണ്ട്.
കൊവിഡ് ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ 225 കിടക്കകൾ നീക്കിവച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ 80 കിടക്കകൾ കൂടി സജ്ജമാക്കും.നിലവിൽ 70 മുതൽ 75 കിടക്കകൾ ഓക്സിജൻ സൗകര്യമുള്ളതാണ്. എല്ലാ കൊവിഡ് കിടക്കകളിലും ഓക്സിജൻ സജ്ജമാക്കുന്നതിനുള്ള നടപടി നടക്കുകയാണ്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ 736 കിടക്കകളാണ് കൊവിഡ് രോഗികൾക്കായുള്ളത്.വരും ദിവസങ്ങളിൽ ഇത് ആയിരമായി ഉയർത്തും. ഒന്നാം വാർഡ് സജീവമാകുന്ന മുറയ്ക്ക് ഓക്സിജനേറ്റഡ് കിടക്കകളുടെ എണ്ണം 347 ൽ നിന്നും 407 ആയി ഉയർത്താൻ സാധിക്കുമെന്നും ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |