SignIn
Kerala Kaumudi Online
Thursday, 25 April 2024 2.02 PM IST

തീപ്പൊരിയിൽ ഉരുകുന്ന ജീവിതങ്ങൾ

1

പോത്തൻകോട്: സർവ തൊഴിൽ മേഖലകളും കൊവിഡിന്റെ കടന്നുവരവോടെ പ്രതിസന്ധിയിലാണ്. ജോലിക്കുറവും നിർമ്മാണമേഖലയിലെ പ്രതിസന്ധിയും കാരണം ദുരിതത്തിലായ വിഭാഗമാണ് വെൽഡിംഗ് തൊഴിലാളികൾ. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് വരുമാന നഷ്ടത്തെ തുടർന്ന് ഒട്ടുമിക്ക യൂണിറ്റുകളും തകർച്ചയുടെ വക്കിലായിരുന്നു. സമാനമായ സ്ഥിതി തുടരുന്നതോടെ അവ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ആശങ്ക.

കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ കാരണം ഭൂരിഭാഗം എൻജിനിയറിംഗ് യൂണിറ്റുകളും അടച്ചിട്ടു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ വൈദ്യുതി ഉപയോഗിക്കാതിരുന്നിട്ടും സാധാരണ പ്രവർത്തന സമയത്തിന് സമാനമായ നിരക്കാണ് കെ.എസ്.ഇ.ബി ഈടാക്കിയതെന്നാണ് ഉടമകളുടെ പരാതി. ഇത് പല നടത്തിപ്പുകാരെയും കടക്കെണിയിലാക്കി.

അധികമായി ഈടാക്കിയ തുക തിരികെ നൽകാൻ സർക്കാർ തിരുമാനമെടുത്തിട്ടും കെ.എസ്.ഇ.ബി അനൂല നടപടിയെടുത്തില്ലെന്നും ഇവർ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് മാസവാടകയിൽ കുറവ് വരുത്തി നൽകണമെന്ന സർക്കാർ നിർദ്ദേശവും ഇവരുടെ കാര്യത്തിൽ പ്രാവർത്തികമായില്ല. ലൈസൻസ് ഫീസുകൾ പ്രതികൂല സാഹചര്യത്തിൽ പോലും കുത്തനെ ഉയർത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികളും ഇവർക്ക് ഇരുട്ടടിയായി.

ഒന്നര വർഷമായി തുടരുന്ന ഇരുമ്പ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റവും തൊഴിൽ ലഭ്യതയെ സാരമായി ബാധിച്ചു. വില വർദ്ധന കാരണം കരാർ കോൺട്രാക്ടർമാർ ജോലികൾ കൂടുതലായി ഏറ്റെടുക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇരുമ്പ് ഉൾപ്പെടെയുള്ള നിർമ്മാണ വസ്‌തുക്കളുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞതോടെ വില വർദ്ധിക്കുകയും ചെയ്‌തു. അംഗീകാരമില്ലാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മൊബൈൽ എൻജിനീയറിംഗ് യൂണിറ്റുകളും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി വേണമെന്നാണ് അംഗീകൃത എൻജിനീയറിംഗ് യൂണിറ്റുകളുടെ ആവശ്യം.

തിരിച്ചടിയായി നിർമ്മാണമേഖലയിലെ പ്രതിസന്ധി

--------------------------------------------------------------------------------

ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലായതോടെയാണ് ഇവരും ദുരിതത്തിലായത്. വീടുകളുടെ നിർമ്മാണം മറ്റ് പദ്ധതികളും തടസപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നതും നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളും പാതിവഴിയിലാണ്. അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികൾക്ക് ജോലി സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കരാറുകാർ പറയുന്നു.

ഒരു കിലോ ഇരുമ്പിന് - 65 രൂപ (ഒന്നരമാസം മുമ്പ് )​

ഒരു കിലോ ഇരുമ്പിന് 107 രൂപ (ഇപ്പോൾ)​

ജില്ലയിലെ എൻജിനീയറിംഗ്

യൂണിറ്റുകൾ - 1000ലധികം

പ്രധാന പ്രശ്‌നങ്ങൾ

---------------------------------------

1. ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ

2. നിർമ്മാണമേഖലയിലെ സ്‌തംഭനാവസ്ഥ

3. അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റം

4. ലൈസൻസ് ഫീസിന്റെ കുത്തനെയുള്ള വർദ്ധന

5. കെ.എസ്.ഇ.ബിയുടെ ഉയർന്ന വൈദ്യുതി ബില്ല്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.