SignIn
Kerala Kaumudi Online
Thursday, 25 April 2024 11.44 AM IST

ശക്തമായ കാറ്റും മഴയും വിശ്രമമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാർ

ele

വെഞ്ഞാറമൂട്: കൊവിഡും കനത്തമഴയും തളർത്താതെ കെ.എസ്.ഇ.ബി ജീവനക്കാർ. കനത്ത മഴയിലും കാറ്റിലും തകരാറിലായ പോസ്റ്റുകളും ലൈനുകളും ശരിയാക്കാനുള്ള തന്ത്രപ്പാടിലാണ് ജീവനക്കാർ.

ജീവനക്കാർ വരാനൊന്ന് വൈകിയാൽ മൊബൈലിലെ ചാർജ് തീർന്നുപോകുന്നതിന്റെയും ടി.വി കാണാൻ പറ്റാത്തതിന്റെയും നിരാശ പലപ്പോഴും നമ്മൾ അവരോട് തീർക്കാറുണ്ട്. അതിതീവ്രമായ കൊവിഡ് വ്യാപനത്തിനും ടൗക് തേ ചുഴലിക്കാറ്റിനുമിടയിൽ ജീവൻ നഷ്ടമായ ജീവനക്കാർ നിരവധി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗം പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പാലിച്ചാണ് ജീവനക്കാർ വിശ്രമമില്ലാതെ ജോലിയെടുക്കുന്നത്. ജീവനക്കാരെ ടീമുകളായി തിരിച്ച് ഓരോ ടീമിനും 2 ദിവസം എന്ന രീതിയിലാണ് ലോക്ക് ഡൗൺ കാലത്തെ ജോലികൾ പുരോഗമിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദുരിതം വിതയ്ക്കുന്ന കാറ്റും മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഗ്രാമീണമേഖലയിലെ സെക്ഷൻ ഓഫീസ് ജീവനക്കാർക്ക് ജോലിഭാരം ഇരട്ടിയായത്.

കുന്നുകളും മലകളും നിറഞ്ഞ മലയോര മേഖലയുടെ പലഭാഗങ്ങളിലും എത്തിപ്പെടുന്നത് തന്നെ ദുഷ്കരമാണ്. ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ദിവസങ്ങളോളം തടസപ്പെടുമായിരുന്ന സന്ദർഭത്തിലും പരിമിതിയിൽ സാഹസികമായി വെളിച്ചം എത്തിച്ചു നൽകിയ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാർക്ക് ബിഗ് സല്യൂട്ട് നൽകുകയാണ് നാട്ടുകാർ.

വൈദ്യുതി മുടങ്ങിയാൽ വെള്ളം പോലും (മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ) കിട്ടില്ല.

കാറ്റും മഴയും പണി തരും

മഴയ്ക്കൊപ്പം ആഞ്ഞുവീശുന്ന കാറ്റിൽ മരങ്ങൾ വീണ് വൈദ്യുത തൂണുകൾ ഒടിയുന്നതും ലൈനുകൾ മുറിഞ്ഞു വീഴുന്നതുമാണ് നിലവിൽ വൈദ്യുതി നിലയ്ക്കാനുള്ള കാരണങ്ങൾ. ഒരു ഭാഗത്തെ തടസങ്ങൾ നീക്കി തിരിച്ചെത്തുമ്പോൾ അടുത്ത സ്ഥലത്തുനിന്ന് വിളി വരും. മലയോരമേഖലയിൽ കാറ്റടിച്ചാൽ തന്നെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്.

രോഗവും തടസമല്ല

കൊവിഡ് പോസിറ്റീവായ ആളുകളുടെ വീട്ടിൽ വൈദ്യുതിയില്ലെങ്കിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് രോഗവിവരം വ്യക്തമായി അറിയിച്ചാൽ വൈദ്യുതി ഉടൻ ലഭ്യമാക്കും. ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റ് സംവിധാനങ്ങളുമായെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കന്നത്. ലോക്ക് ഡൗൺ തുടങ്ങിയശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും പലരും വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയാണ്.

മരങ്ങൾ നീക്കം ചെയ്യണം

അപകടകരമായ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തികളുടെ വൃക്ഷങ്ങൾ പരമാവധി കാലവർഷത്തിന് മുമ്പ് നീക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.