SignIn
Kerala Kaumudi Online
Saturday, 20 April 2024 8.52 AM IST

കന്യാകുമാരിയിൽ തകർന്നടിഞ്ഞ് ടൂറിസം

qq

നാഗർകോവിൽ: കൊവിഡ് രണ്ടാം തരംഗവും പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണും ഒപ്പം വന്ന പെരുമഴയും മൂലം കന്യാകുമാരിയിലെ വിനോദസഞ്ചാര മേഖല വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്. ആദ്യഘട്ട കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സമീപകാലത്ത് വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധന ഉണ്ടായിരുന്നു. മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും സഞ്ചാരികൾ ജില്ലയിലേക്ക് ഒഴുകിയെത്തി. കന്യാകുമാരി ത്രിവേണി സംഗമത്തിൽ പ്രതിദിനം രണ്ട് ലക്ഷം സഞ്ചാരികൾ വരെയെത്തിയ ദിവസങ്ങളുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കുട്ടികളെയുമായി സമയം ചെലവഴിക്കാൻ നിരവധി പേരായിരുന്നു ബീച്ചുകളിൽ എത്തിയിരുന്നത്.

ചിതറാൽ മലക്കോവിൽ, പദ്മനാഭപുരം കൊട്ടാരം, തൃപ്പരപ്പ് വെള്ളച്ചാട്ടം അടക്കം ജില്ലയിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. കടുത്ത പ്രതിസന്ധിയിലായിരുന്ന ജില്ലയിലെ വിനോദസഞ്ചാര മേഖല ഇത്തരത്തിൽ പതിയെ തിരിച്ചുവരുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാം തരംഗം എത്തിയത്. രോഗവ്യാപനം രൂക്ഷമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇനി തുറന്നാൽ പോലും ജില്ലയിലെ വിനോദ സഞ്ചാര മേഖല പൂർവ സ്ഥിതിയിലെത്താൻ കാലങ്ങളെടുക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ വൈകിയാൽ സംരംഭകർ നീങ്ങുക വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്.

ടൂറിസം പ്രതിസന്ധിയിലേക്ക്

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻകുറവുണ്ടായി. ഒടുവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സമ്പൂർണമായി വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ട് വീഴുകയും ചെയ്തു. ടൂറിസം മേഖലയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകൾ ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത വിധത്തിൽ ദുരിതമുഖത്താണ്. കൊവിഡിന്റെ രണ്ടാംവരവിൽ ഏപ്രിൽ മാസം മുതൽ തന്നെ ടൂറിസം മേഖല പ്രതിസന്ധിയിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. ഇതിനൊപ്പമാണ് കാറ്റും പേമാരിയും മഴക്കെടുതിയും വന്നത്.

പൂട്ട് വീണു

 സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ടൂറിസം കേന്ദ്രങ്ങൾ ഒരോന്നായി പൂട്ടി

 ടൂറിസം കേന്ദ്രങ്ങൾ പൂട്ടിയതോടെ ജില്ലയിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചു

 വിനോദസഞ്ചാര കേന്ദ്രങ്ങളോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങളും പൂട്ടി

 സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിച്ചുവന്നിരുന്ന ടാക്സികളും ടൂറിസ്റ്റ് വാഹനങ്ങളുമെല്ലാം നിറുത്തി

 ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആയിരങ്ങൾക്ക് ഒറ്റയടിക്ക് തൊഴിലില്ലാതായി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.