തിരുവനന്തപുരം: സർക്കാരിന്റെ പുതിയ ഉത്തരവിന്റെ ഭാഗമായി ഇന്നുമുതൽ 9 വരെ നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കി. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി പ്രവർത്തനാനുമതി നൽകിയ അവശ്യവിഭാഗങ്ങൾ ഒഴികെയുള്ള വിപണന സ്ഥാപനങ്ങൾ ഇന്നുമുതൽ പ്രവർത്തിക്കാൻ പാടില്ല.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാവൂ. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെയും, യാത്രാ പാസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും പൊലീസ് കർശന നടപടി സ്വീകരിക്കും.
നഗര അതിർത്തികളിലും വിവിധ സ്ഥലങ്ങളിലും പൊലീസ് ബാരിക്കേഡ് നിരത്തി ഗതാഗതം നിയന്ത്രിച്ച് പരിശോധന നടത്തും. നൈറ്റ് പട്രോളിംഗും കർശനമാക്കും. ഹൈവേ പൊലീസ്, കൺട്രോൾ റൂം സംഘം, ബൈപ്പാസ് ബീക്കൺസ്, പിങ്ക് പൊലീസ് എന്നീ സംഘങ്ങളും പരിശോധനയ്ക്കുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |