തിരുവനന്തപുരം: തുടർച്ചയായ ആറാം ദിനവും തലസ്ഥാനത്ത് രണ്ടായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,126 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2,304 പേർ രോഗമുക്തരായി. 13,537 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മറ്റ് ജില്ലകളിൽ രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും തലസ്ഥാനത്തെ സ്ഥിതി ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നത് ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്.
9ന് നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമെങ്കിലും തലസ്ഥാനത്ത് കുറച്ച് ദിവസംകൂടി നിയന്ത്രണങ്ങൾ തുടരാനുള്ള സാദ്ധ്യതയുമുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് താഴേക്ക് പോകാതിരിക്കുന്നതും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,974 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 18 പേർ ആരോഗ്യ പ്രവർത്തകരാണ്.
15 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പുതുതായി 4,283 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 63,680 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 4,500 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |