തിരുവനന്തപുരം:ഗ്രാമങ്ങളിലും നഗരത്തിലും പരിശോധന കടുപ്പിച്ച് പൊലീസ്.നഗരാതിർത്തികളിൽ രാവിലെ മുതൽ കർശന പരിശോധനയ്ക്ക് ശേഷമായിരുന്നു വാഹനങ്ങൾ കടത്തിവിട്ടത്. മിക്ക പരിശോധനാകേന്ദ്രങ്ങളിലും വാഹനത്തിരക്കുണ്ടായി. ഞായർ അവധിക്ക് ശേഷം അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിലേക്കു പോകാൻ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ തിരക്കായി. തിരിച്ചറിയൽ രേഖകളും സത്യവാംങ് മൂലവും പരിശോധിച്ച് അത്യാവശ്യം വേണ്ടവരെ മാത്രം പൊലീസ് കടത്തിവിട്ടു.പരിശോധന ശക്തമായപ്പോൾ നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ഇന്നലെ അനാവശ്യമായി യാത്രചെയ്തവർക്ക് പിഴ ചുമത്തി. മറ്റുള്ളവരെ കാര്യം ബോദ്ധ്യപ്പെടുത്തി മടക്കിഅയച്ചു.നഗരത്തിൽ 583 കേസുകളിലായി 55 പേർ അറസ്റ്റിലായി. 264 വാഹനങ്ങൾ പിടികൂടി. റൂറലിൽ 1019 കേസുകളിലായി 530 പേർക്കെതിരെ കേസെടുത്തു. 973 വാഹനങ്ങൾ പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |