SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 PM IST

അണിഞ്ഞൊരുങ്ങി കോവളം സമുദ്ര ബീച്ച്

kovalam

കോവളം: നിർമ്മാണം പുരോഗമിക്കുന്ന കോവളം സമുദ്ര ബീച്ച് പാർക്ക് ഓണത്തോടെ സഞ്ചാരികൾക്ക് തുറന്നുകൊടുക്കും. വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കോവളത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടുഘട്ടങ്ങളായി 20 കോടി രൂപയുടെ നിർമ്മാണമാണ് നടപ്പാക്കാൻ പദ്ധതിയിട്ടത്.

കഴിഞ്ഞ സർക്കാർ നിർമ്മിച്ച സമുദ്ര പാർക്ക് പൂർണമായും പൊളിച്ചാണ് പുതിയ നിർമ്മാണം ആരംഭിച്ചത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതോടെ നിർമ്മാണം തടസപ്പെട്ടു. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലാളികൾ കൂട്ടതോടെ നാട്ടിലേക്ക് മടങ്ങിയത് സമുദാ ബീച്ച് പാർക്ക് ജോലികൾ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പേ പാർക്കിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു.

ഓണത്തിന് മുമ്പേ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നതോടൊപ്പം സമുദ്ര പാർക്ക് നിർമ്മാണം പൂർത്തിയാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. സി.സി ടിവി കാമറകൾ, വാക്ക് വേ, കടൽ സംരക്ഷണ ഭിത്തി, യോഗാഡെക്ക്, പടിക്കെട്ടുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാകേണ്ടതുണ്ട്. എന്നാൽ കോവളത്തെ രണ്ടാംഘട്ട വികസനമായ ലൈറ്റ് ഹൗസ്, സീറോക്ക് എന്നീ ഭാഗങ്ങളിലെ 10 കോടിയുടെ നിർമ്മാണം ഇപ്പോഴും നീളുകയാണ്.

ഒന്നാംഘട്ടം സമുദ്രാബീച്ച്

 യോഗ ചെയ്യാനും കഥകളി പോലുള്ള കേരളീയ കലകൾ പ്രദർശിപ്പിക്കാനും ഇവിടം ഉപയോഗിക്കാം.

ആധുനിക സൗകര്യങ്ങളോടു കൂടിയ ശൗചാലയ സമുച്ചയവും വസ്ത്രം മാറാനുള്ള മുറികളും
 സമുദ്രാ പാർക്ക്, കഫറ്റീരിയ, ടോയ്‌ലെറ്റ് എന്നിവയുടെ നവീകരണം
 സമുദ്ര ബീച്ച്, എടക്കല്ല് ബീച്ച് എന്നിവയെ ബന്ധിപ്പിമെന്ന് പറഞ്ഞിരുന്നെങ്കിലും

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കാരണം നിർമ്മാണം മുടങ്ങി

രണ്ടാംഘട്ടം കോവളം ബീച്ച്

കടലാക്രമണത്തിൽ കോവളം ബീച്ചിലെ നടപ്പാതകൾ ഭൂരിഭാഗവും തകർന്ന നിലയിലാണ്. നേരത്തെ ഹാർബർ എൻജിനീയറിംഗ് വിഭാഗം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിനായി 8.35 കോടി രൂപയുടെ പദ്ധതി സമർപ്പിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. തീരസംരക്ഷണ ഭിത്തി, നടപ്പാത നവീകരണം, ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, ബീച്ചിൽ ഗ്രാനൈറ്റ് സീറ്റുകൾ, ബീച്ചിലെ ഇടക്കല്ലിൽ ശില്പം, നടപ്പാതയിൽ ഹാൻഡ് റെയിൽ, ബീച്ച് വൈദ്യുതീകരണം, ടോയ്ലെറ്റ് ബ്ലോക്ക് നവീകരണം, വസ്ത്രം മാറാനുള്ള കിയോസ്കുകൾ, കുളിമുറി, റെയിൻ ഷെൽട്ടറുകൾ, ലേസർ ലൈറ്റ് ഷോ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ബീച്ചിലെ രണ്ടാംഘട്ട വികസനം.

പദ്ധതി തുക - 20 കോടി രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.