ചിറയിൻകീഴ് : അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കുവന്നശേഷം മുൻഗണനാക്രമം തെറ്റിച്ചു ചികിത്സ ആവശ്യപ്പെടുകയും ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരോടും ആശാവർക്കർമാരോടും മോശമായി പെരുമാറുകയും ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ പദ്മപ്രസാദിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആശുപത്രിയിൽ അതിക്രമം കാട്ടുകയുംചെയ്ത 2 പേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. പെരുങ്ങുഴി നാലുമുക്ക് ചെറുമുട്ടം വയൽതിട്ട വീട്ടിൽ ഷിബു (45), അഴൂർ വയൽതിട്ട വീട്ടിൽ നന്ദു (24) എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴ് എസ്.എച്ച്.ഒ ജി. ബി. മുകേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ബൈജു, സി.പി.ഒമാരായ നസ്സിമുദ്ദീൻ വിഷ്ണു, സുജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |