നെടുമങ്ങാട് : കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും സന്തോഷിക്കാനുമായി രാജകീയ സൗകര്യങ്ങളോടെ പണിത 'കുട്ടികളുടെ കൊട്ടാരം' കൊവിഡിന്റെ ഭീഷണിയിൽ അടഞ്ഞതിൽ ഏറെ ദുഖിതരാണ് നെടുമങ്ങാട്ടെ കുട്ടികൾ. വിവിധങ്ങളായ കളിയുപകരണങ്ങളും മനോഹരമായ ഉദ്യാനവുമെല്ലാം നെടുമങ്ങാട് നഗരസഭ ഒരുക്കിനൽകിയിട്ടും മതിവരുവോളം കളിച്ചുല്ലസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുട്ടികൾ.
കുട്ടികളുടെ സർഗശേഷി വികസിപ്പിക്കാനായി പണിത കൊട്ടാരം എന്നുതുറക്കുമെന്നാണ് രക്ഷാകർത്താക്കളോടുള്ള കുട്ടികളുടെ ചോദ്യം. പക്ഷെ കൊവിഡിന്റെ തീവ്രത കുറയാതെ പാർക്കിലേക്ക് പോകാൻ പറ്റില്ലെന്ന അച്ഛനമ്മമാരുടെ മറുപടിക്ക് മുന്നിൽ മുഖം കറുപ്പിക്കുകയാണ് കുട്ടികൾ.
കലാ കായിക പരിശീലന സൗകര്യങ്ങളും, പൂന്തോട്ടം, ഓപ്പൺ എയർ ഓഡിറ്റോറിയം, എഫ്.എം റേഡിയോ , കുട്ടികളുടെ കളി ഉപകരണങ്ങൾ, മ്യൂസിക്കൽ ഫൗണ്ടൻ, വിജ്ഞാന വിനോദ സംവിധാനങ്ങൾ തുടങ്ങി കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഉദ്യാനമാണ് 'കൊവിഡ് ' കാരണം പൂട്ടിയത്. മനോഹരമായ 'കുട്ടികളുടെ കൊട്ടാരം' നിർമ്മിച്ചിച്ച ശേഷം പൂട്ടിയിടുന്നതിൽ നഗരസഭാ ആധികാരികൾക്കും വിഷമമുണ്ട്. പക്ഷേ , ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് തങ്ങളെ ഫോണിൽ വിളിക്കുന്ന കുട്ടികളോട് നഗരസഭാ അധികൃതർ സ്നേഹത്തോടെ മറുപടി നൽകുകയാണിപ്പോൾ.
കാരോട് ചിറ നവീകരിച്ചാണ് 'കുട്ടികളുടെ കൊട്ടാരം' പണിതിരിക്കുന്നത്
ആര്യനാട് റോഡിലെ മുക്കോലയ്ക്കലിന് സമീപത്തെ വളവിലാണ് കൊട്ടാരം
37 സെന്റിൽ 1.25 കോടി രൂപയാണ് നിർമ്മാണ ചെലവ്
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആദ്യത്തെ നിലയിൽ 3 ശുചിമുറി, സെക്യൂരിറ്റി റൂം, രണ്ടാമത്തെ നിലയിൽ കഫറ്റീരിയ, 3 ശുചിമുറി, മുകളിലത്തെ നിലയിൽ ക്ലോക്ക് റൂം
കുളത്തിന്റെ വശത്ത് സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യം
വൈദ്യുത വിളക്കുകൾക്ക് പുറമേ കുളത്തിൽ 2 ഫൗണ്ടൻ
വശങ്ങളിൽ സംരക്ഷണവേലി
തറയോട് പാകി ചെടികൾ വച്ചുപിടിപ്പിച്ച് പൂന്തോട്ടം
ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ 'ടേക്ക് എ ബ്രേക്ക് ' വിശ്രമമുറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |