തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഇന്നലെ നഗരം ജനത്തിരക്കിൽ വീർപ്പുമുട്ടി. സർക്കാർ ഇളവ് പ്രഖ്യപിച്ചതോടെയാണ് ജനങ്ങൾ കൂട്ടമായി നഗരത്തിലേക്കിറങ്ങിത്തുടങ്ങിയത്.
കടകമ്പോളങ്ങളും ടൂറിസം മേഖലകളും കൂടി തുറന്നതോടെ നഗരത്തിൽ ജനത്തിരക്കേറി. ഇത് വീണ്ടും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. നഗരത്തിലെ എല്ലാ കടകളിലും ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. വിപണികളിൽ അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്.
ഓണക്കച്ചവടമെത്തിയെന്ന് വിലയിരുത്തലിലാണ് വ്യാപാരികൾ. പൊലീസ് പരിശോധനകൾ വേണ്ടത്രയില്ലാത്തതിനാൽ കടകളിലെ സാമൂഹ്യ അകലവും പേരിന് മാത്രമായി. വാഹന തിരക്ക് കാരണം നഗരത്തിലെ പ്രധാന ഇടങ്ങളിൽ ഗതാഗതക്കുരുക്കിനും കാരണമായി
64 സെക്ട്രൽ മജിസ്ട്രേറ്റുമാരെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിയോഗിച്ചിരുന്നുവെങ്കിലും ആ പരിശോധനയും കാര്യമായി നടന്നില്ല. നഗരത്തിലെ പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പതിവിലും വല്യ തിരക്കായിരുന്നു.
ഇന്നലത്തെ കേസുകൾ
ലോക്ക് ഡൗൺ ലംഘനത്തിന് - 4816 കേസുകൾ രജിസ്റ്റർ ചെയ്തു.
133 പേരെ അറസ്റ്റ് ചെയ്തു
504 വാഹനങ്ങളും പിടിച്ചെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |