നാഗർകോവിൽ: തക്കലയിൽ അദ്ധ്യാപികയുടെ കഴുത്തിൽ നിന്ന് 9 പവൻ മാല കവർന്ന കേസിൽ 4 പേരെ സ്‌പെഷ്യൽ ടീം പൊലീസ് പിടികൂടി. കാട്ടാത്തുറ സ്വദേശി സതീഷിന്റെ മകൻ സജിൻ കുമാർ (24), സോമന്റെ മകൻ വിജു (29), കുട്ടകുഴി സ്വദേശി അയ്യപ്പന്റെ മകൻ അജീഷ് (26), സ്വാമിയാർമടം സ്വദേശി വിജയകുമാറിന്റെ മകൻ പ്രശാന്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
കുമാരപുരം മുഖംപാല സ്വദേശി അരുൾദാസിന്റെ ഭാര്യ റാണിയുടെ മാലയാണ് കവർന്നത്. സ്‌പെഷ്യൽ ടീം എസ്.ഐമാരായ മുത്തുകൃഷ്‌ണൻ, അരുളപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 19ന് റാണി വീടിന് അടുത്തുള്ള ചാനലിൽ കുളിച്ച് കൊണ്ടിരിക്കുമ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല മോഷ്‌ടിക്കുകയായിരുന്നു. റാണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊറ്റിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലിരുന്ന വീട്ടിൽ നിന്ന് പ്രതികളെ പിടികൂടിയത്. 9 പവന്റെ മാലയും ഒരു ബൈക്കും പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |