വിഴിഞ്ഞം: ദൂരപരിധി ലംഘിച്ച് മീൻപിടിച്ചതിന്റെ പേരിൽ മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടിയ രണ്ട് ബോട്ടുകൾക്ക് അധികൃതർ പിഴചുമത്തി. അഞ്ചുതെങ്ങ് താഴംമ്പള്ളി സ്വദേശിയുടെ പ്രജാപതി, അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയുടെ രക്ഷകൻ എന്നീ ബോട്ടുകൾക്കാണ് വിഴിഞ്ഞത്തെ ഫിഷറീസ് ഉദ്യോഗസ്ഥർ നാലുലക്ഷം രൂപ പിഴചുമത്തിയത്. ട്രോളർ ബോട്ടിന് സമാനമായ ഇവയിൽ നിന്ന് കൂറ്റൻ വലകൾ ഉപയോഗിച്ച് കറക്ക് മടി വലിക്കുന്നത് മീൻ ലഭ്യത കുറയുന്നതിന് കാരണമാകുന്നതായുള്ള പരമ്പരാഗത മീൻപിടിത്തക്കാരുടെ വ്യാപക പരാതിയെ തുടർന്നായിരുന്നു പരിശോധന.
ട്രോളിംഗ് നിരോധനം പിൻവലിച്ച ശേഷം തീരം ചേർന്നുള്ള കൊല്ലി ബോട്ടുകളുടെ മീൻ പിടിത്തം വർദ്ധിച്ചത് പരാതികൾക്കിടയായിരുന്നു. മിന്നൽ പരിശോധനയ്ക്കിടയിൽ രണ്ട് ദിവസം മുൻപ് പൂന്തുറയ്ക്ക് സമീപത്തെ തീരത്തു നിന്നാണ് ബോട്ടുകൾ പിടിയിലായത്. തീരദേശ സി.ഐ അനിൽകുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |