SignIn
Kerala Kaumudi Online
Saturday, 20 April 2024 8.39 AM IST

കാത്തിരിപ്പ്കേന്ദ്രത്തിനായി കാത്തിരിപ്പ്

buswaitingshed

വിതുര: വിതുര- പാലോട് റോഡിൽ കൊപ്പം ജംഗ്ഷനിലും ചായം ജംഗ്ഷനിലും ബസ് കാത്തുനിൽക്കുന്നവർ മഴയും വെയിലും സഹിക്കണം. ഇവിടെ ആവശ്യത്തിന് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതാണ് പ്രധാനവിഷയം. ഈ രണ്ട് ജംഗ്ഷനിലുമുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചതുമൂലം യാത്രക്കാർ ദുരിതത്തിലായിട്ട് മൂന്ന് വർഷമാകുന്നു. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകി. എന്നിട്ടും ഫലം കണ്ടില്ല. കാത്തിരപ്പ് കേന്ദ്രമെന്ന യാത്രക്കാരുടെ ന്യായമായ ആവശ്യത്തിന് നേരേ അധികൃതർ മുഖം തിരിക്കുകയാണെന്നാണ് ആക്ഷേപം. നിലവിൽ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

അതേസമയം, തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചായം ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് നിർമ്മാണം അനന്തമായി നീളുകയാണ്. ഇവിടെ തൊളിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് ഒന്നരവർഷം മുൻപ് പൊളിച്ചുമാറ്റി. പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. കാത്തിരിപ്പുകേന്ദ്രത്തിനായി ചായം നിവാസികൾ അനവധിതവണ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. രണ്ട് സ്കൂളും, പ്രസിദ്ധമായ ചായം ശ്രീഭദ്രകാളിക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽപാക്കേജ് റോഡ് നിർമ്മാണത്തിന് റോഡ് വീതികൂട്ടിയപ്പോഴാണ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചത്. പകരം കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് അനക്കമില്ലാതയായി.

കൊപ്പത്ത് യാത്രക്കാർ നടുറോഡിൽ

വിതുര പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ കൊപ്പത്തും വെയിറ്റിംഗ് ഷെഡില്ല. നിലവുലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം വിതുര-ചായം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിട്ട് രണ്ട് വർഷം കഴിഞ്ഞു. കൊപ്പം ജംഗ്ഷനിലാണ് കൂടുതൽ കുട്ടികളും ബസ് കാത്തു നിൽക്കുന്നത്. കൂടാതെ വിതുര ഗവ. താലൂക്ക് ആശുപത്രി, സബ്ട്രഷറി, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ എത്തുന്നവരും ഇവിടെ ബസ് കാത്ത് നിൽക്കാറുണ്ട്. സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡിൽ വരെ കുട്ടികൾ നിരയായിട്ടാണ് നിൽക്കുന്നത്.

അപകടങ്ങൾ പതിവ്

വിതുര ഗവ. താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, സബ്ട്രഷറി, മൃഗാശുപത്രി എന്നിവിടങ്ങളിലേക്കും മറ്റും പോകാനായി അനവധി പേർ കൊപ്പം ജംഗ്ഷനിൽ എത്താറുണ്ട്. പൊളിച്ചുമാറ്റിയ കാത്തിരിപ്പുകേന്ദ്രത്തിന് പകരം പുതിയത് സ്ഥാപിക്കുമെന്ന് അധികാരികൾ വാഗ്ദാനം നൽകിയെങ്കിലും നടപടിമാത്രമില്ല. വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ യാത്രക്കാർ റോഡിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് നിലവിൽ. ബസ് വരുമ്പോൾ പിറകേ ഓടണം. മാത്രമല്ല ബസ് കാത്ത് റോഡുവക്കിൽ നിന്നയാത്രക്കാരെ ബൈക്കുകൾ ഇടിച്ചിട്ട സംഭവവും ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.