തിരുവനന്തപുരം:ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുകയും നാല് എലിപ്പനി മരണങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി 14 വരെ എലിപ്പനി പ്രതിരോധ ദ്വൈവാരാചരണം നടത്തുമെന്ന് ഡി.എം.ഒ ഡോ.കെ.എസ്.ഷിനു അറിയിച്ചു.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് - ശുചീകരണ തൊഴിലാളികൾ,മൃഗങ്ങളെ പരിപാലിക്കുന്നവർ തുടങ്ങി എലിപ്പനി ഉണ്ടാകാൻ സാദ്ധ്യതയുള്ള ചുറ്റുപാടുമായി ഇടപഴകുന്നവർ ജാഗ്രത പാലിക്കുകയും രോഗ പ്രതിരോധത്തിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കൽ ആഹാരത്തിനുശേഷം 200 മില്ലി ഗ്രാം ഡോക്സിസൈക്ലിൻ ഗുളിക ആറ് മുതൽ എട്ട് ആഴ്ച വരെ കഴിക്കണം.പ്രതിരോധ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ഗോവിന്ദമംഗലം സാംസ്‌കാരിക നിലയത്തിൽ ബോധവത്കരണവും ഡോക്സിസൈക്ലിൻ മരുന്ന് വിതരണവും സംഘടിപ്പിച്ചു.ഡിസ്ട്രിക്ട് എഡ്യുക്കേഷൻ മീഡിയ ഓഫീസർ ബി. പമേല, ടെക്നിക്കൽ അസിസ്റ്റന്റ് ടി.വി. അഭയൻ എന്നിവർ ക്ലാസെടുത്തു.വാർഡ് മെമ്പർ ബി. ഗിരീശൻ, വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരാൻ, മലയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ഷീജ, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യുക്കേഷൻ മീഡിയ ഓഫീസർമാരായ എൻ.പി. പ്രശാന്ത്, എസ്. രശ്മി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |