SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.05 PM IST

അതിജീവനത്തിന് ഉറപ്പില്ലാതെ ഇഷ്ടിക ചൂളകൾ

kk

കാരേറ്റ്: ഒരുകാലത്ത് തല ഉയർത്തി നിന്ന അവസാനത്തെ ഇഷ്ടിക ചൂളകളും അസ്തമയത്തിന്റെ പാതയിലേക്ക് നീങ്ങിയതോടെ തൊഴിലാളികൾ പ്രതിസന്ധിയിൽ. ഓരോ വീടുകളും കെട്ടിടങ്ങളും ഉയരുമ്പോഴും ഒപ്പം ഉയർന്നിരുന്നത് ചൂളകളിലെ തൊഴിലാളികളുടെയും മുതലാളിമാരുടെയും സ്വപ്നങ്ങളും കൂടിയായിരുന്നു. പൊതുവെ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്ന ഈ മേഖല കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ കൂടുതൽ ദുരിതത്തിലായി.

പ്രാദേശിക തലത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ക് ഡൗണുകൾ കാരണം പലപ്പോഴും ചൂള അടച്ചിടേണ്ട സാഹചര്യമാണ്. മേഖല സജീവമായിരിക്കുകയും ചുടുകട്ടകൾ വിറ്റഴിഞ്ഞു പോകുന്ന സമയത്താണ് കൊവിഡ് എത്തിയതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും. ഇത് നിർമ്മാണമേഖലയെ സ്തംഭിപ്പിച്ചു. ഇതോടെ കടം വാങ്ങിയും, ലോണെടുത്തും വ്യവസായം ആരംഭിച്ച മുതലാളിമാരും തൊഴിലാളികളും ദുരിതത്തിലായി. ലോക്ക് ഡൗൺ കഴിഞ്ഞ് നിർമ്മാണ മേഖല സജീവമായെങ്കിലും പ്രതിസന്ധി ഇനിയും മാറിയിട്ടില്ല.

ഒരു കാലത്ത് കാരേറ്റ് പ്രദേശത്ത് മാത്രം നാൽപതോളം ചൂളകൾ

ഇന്ന് പ്രദേശത്ത് നിലവിലുള്ളത് പത്തിൽ താഴെ ചൂളകൾ

ജില്ലയിൽ ഇന്ന് പ്രധാനമായും ചൂളകൾ ഉള്ളത്

**കാരേറ്റ്, കൊടുവഴന്നൂർ, പേടികുളം, പുല്ലയിൽ, ഇളമ്പ, വലിയ കട്ടയ്ക്കൽ, മേലാറ്റു മുഴി, കൊല്ലമ്പുഴ

** ഒരു ചൂളയിൽ പണിയെടുക്കുന്നത് 25 തൊഴിലാളികൾ

** ഒരു ദിവസം നിർമ്മിക്കുന്നത് 3500-4000 കട്ടകൾ

** ഒരു കട്ടയുടെ വില - 6.50-7.00 രൂപ

നേരിടുന്ന പ്രതിസന്ധികൾ

അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്

വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ്

അമിത തൊഴിൽ കൂലി

സിമന്റ് കട്ടകളുടെ വരവ്

തമിഴ് നാട്ടിൽ നിന്ന് വിലകുറവുള്ള കട്ടകളുടെ വരവ്

** ചുടുകട്ടയ്ക്ക് ആവശ്യമായ മണ്ണിന് മുൻപ് ഉടമകൾ സ്ഥലം വാങ്ങുമായിരുന്നു. ഇന്ന് സ്ഥലത്തിന് വലിയ വിലയാണ്. വാഹനം എത്താൻ ഉള്ള സ്ഥലമൊക്കെ വാങ്ങുക നിലവിലെ അവസ്ഥയിൽ അപ്രാപ്യമാണ്. മണ്ണെടുത്തിടത്ത് വീണ്ടും മണ്ണ് നിറയുന്നതും ഇല്ല.

ലേബർ ചാർജ് കൂടുതൽ ആയത് കൊണ്ട് തന്നെ വില കുറച്ച് നൽകാ ആകില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മറ്റ് പ്രശ്നങ്ങളും കാരണം പല ചൂളകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. കൊവിഡ് കാലത്തോടെ ഈ മേഖല കൂടുതൽ ദുരിതത്തിലായി

രാജൻ,​ ചൂള ഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.