തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനത്തിന് കുതിപ്പേകുന്ന യാത്രാ ഫ്യൂവൽസ് പദ്ധതിയുടെ ഭാഗമായി കിഴക്കേകോട്ടയിൽ ആരംഭിച്ച പൊതുജനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന പെട്രോൾ പമ്പ് ആദ്യനാൾ തന്നെ ക്ലിക്കായി. 2,18,956 രൂപയുടെ വിപണനമാണ് ആദ്യ നാളായ 16ന് നടന്നത്. 1468.96 ലിറ്റർ പെട്രോളും 702.8 ഡീസലുമാണ് വിറ്റത്.
ഇത് ശുഭലക്ഷണമായിട്ടാണ് കെ.എസ്.ആർ.ടി.സി കാണുന്നത്. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ 75 ഡിപ്പോകളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഇന്ധന സ്റ്റേഷനുകൾ തുറക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് നിർവഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചുള്ള സൗജന്യങ്ങളും നറുക്കെടുപ്പിന് കൂപ്പൺ നേടേണ്ട അവസരവും ഈ മാസം മുഴുവനും തുടരും. ബൈക്ക് യാത്രക്കാർക്ക് എൻജിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും. 200 രൂപയ്‌ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരു - മുചക്ര വാഹന ഉടമകൾക്കും, 500ന് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കുമായി നറുക്കെടുപ്പ് നടത്തും. വിജയികൾക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങൾ ലഭിക്കാനും അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |